<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-29649556</id><updated>2011-10-20T08:15:34.204+05:30</updated><title type='text'>സ്തുതിയായിരിക്കട്ടെ</title><subtitle type='html'>അല്പം കാര്യം, അല്പം കളി, അല്പം സ്വകാര്യം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default?max-results=100'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>29</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-29649556.post-6548836513190606549</id><published>2010-01-06T16:14:00.001+05:30</published><updated>2010-01-06T16:16:15.134+05:30</updated><title type='text'>കോപ്പന്‍ഹേഗനിലെ കാര്‍ബണ്‍ ആഡംബരം</title><content type='html'>ഡിസംബര്‍ 18-ന്‌ ഒറ്റ ദിവസത്തേക്കായി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലേക്ക്‌ പറന്നിറങ്ങും. അവിടെ, യു.എന്നിന്റെ കാലാവസ്‌ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്‌ ഒബാമയുടെ യാത്ര. 12 ദിവസത്തെ സമ്മേളനത്തിന്റെ അവസാനദിവസം 102 രാഷ്‌ട്രത്തലവന്മാര്‍ക്കൊപ്പം പങ്കെടുത്ത്‌ ലോകത്തെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ അടുത്ത വര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടു വരികയെന്ന ലക്ഷ്യത്തെ വിജയത്തിലെത്തിക്കാനാണ്‌ ഈ യാത്ര. കഴിഞ്ഞ ഏഴിന്‌ ആരംഭിച്ച ഉച്ചകോടിക്കിടെ ഏതെങ്കിലും ഒരു ദിവസം പങ്കെടുത്ത്‌ മടങ്ങാനായിരുന്നു ഒബാമയുടെ പരിപാടി. അവസാന ദിവസം ഒബാമയുടെ സാന്നിധ്യമുണ്ടായില്ലെങ്കില്‍ സമ്മേളനം ലക്ഷ്യം കാണാതെ പരാജയപ്പെടുകയെ ഉള്ളൂ എന്ന്‌ ആക്ഷേപം ഉയര്‍ന്നപ്പോഴാണ്‌ ഒബാമ പരിപാടി മാറ്റിയത്‌. കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ മുന്നില്‍ നില്‍കുന്ന അമേരിക്ക ഇത്തരം വെട്ടിക്കുറയ്‌ക്കലുകള്‍ക്കെല്ലാം എതിരാണ്‌. ഇതിനുമുമ്പ്‌ ഇതേ ആവശ്യത്തിനുണ്ടാക്കിയ ക്യോട്ടോ കരാറില്‍ അവര്‍ പങ്കാളിയായതേയില്ല. അപ്പോള്‍ ഒബാമയുടെ സാന്നിധ്യത്തിലൂടെ എന്തെങ്കിലും കരാര്‍ ഉണ്ടാകുന്നത്‌ നല്ല കാര്യം തന്നെ.&lt;br /&gt;&lt;br /&gt;പക്ഷേ, ഒബാമ കോപ്പന്‍ഹേഗനില്‍ വന്നു പോകുമ്പോഴേക്കും ആ യാത്ര സൃഷ്‌ടിക്കുന്ന കാര്‍ബണ്‍ പ്രസരണം 3520-ല്‍ അധികം ടണ്ണായിരിക്കും! ഒബാമ സഞ്ചരിക്കുന്നത്‌ അദ്ദേഹത്തിനും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമുള്ള എയര്‍ഫോഴ്‌സ് വണ്‍ എന്ന ബോയിംഗ്‌ 747 വിമാനത്തിലാണ്‌. ഈ വിമാനത്തിന്‌ എന്തെങ്കിലും തകരാറുണ്ടായാല്‍ ഉപയോഗിക്കാനായി മറ്റൊരു ബോയിംഗ്‌ 747 പിന്നാലെ പറക്കും. അതിനൊപ്പം ഉദ്യോഗസ്‌ഥരും മാധ്യമപ്രവര്‍ത്തകരും കയറുന്ന മൂന്നാമത്തെ ബോയിംഗ്‌ 747 വിമാനം. ബോയിംഗ്‌ 747നു തുല്യം ഇന്ധനം ചെലവാക്കി കാര്‍ബണ്‍ പുറത്തുവിടുന്ന സി-17 ഗ്ലോബ്‌മാസ്‌റ്റര്‍ വിമാനം രണ്ടെണ്ണം ഒബാമയ്‌ക്കുവേണ്ട രണ്ടു ഹെലികോപ്‌ടറുകളും രണ്ടു ലിമോസിന്‍ കാറുകളും വഹിച്ച്‌ കോപ്പന്‍ഹേഗനിലേക്കു പറക്കും. ഇവയുടെ ഇരട്ടി ഇന്ധനം ഉപയോഗിക്കുന്ന, ഇരട്ടി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പുറന്തള്ളുന്ന സി-141 വിമാനം മൂന്നെണ്ണം വേറെയും ഉണ്ടാകും. മോട്ടോര്‍ കേഡിലെ കാറുകളും സുരക്ഷാ ഉദ്യോഗസ്‌ഥരുമാകും ഇതില്‍. മൊത്തം എട്ടു വിമാനം!&lt;br /&gt;&lt;br /&gt;കോപ്പന്‍ ഹേഗനിലാകട്ടെ അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രയ്‌ക്കായി 19 കാറുകളാണ്‌ ഇവര്‍ കൊണ്ടുപോയതുണ്ടാകുക. ഇവ സഞ്ചരിക്കുന്നത്‌ ഏകദേശം 60 കിലോമീറ്റര്‍ മാത്രവും. ഒറ്റ ദിവസം പ്രസിഡന്റ്‌ ചുറ്റിയടിച്ചുവരുന്നതിനാണ്‌ ഈ സന്നാഹമത്രയും. ഈ യാത്ര ഇത്രയധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പുറന്തള്ളിയാലും അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടായിരുന്നെങ്കില്‍ എന്നാണ്‌ പരിസ്‌ഥിതി സംരക്ഷകര്‍ ആഗ്രഹിക്കുന്നത്‌. കാരണം, തങ്ങളുടെ വ്യാവസായിക വളര്‍ച്ചയ്‌ക്ക് തടസം നില്‍കുന്ന ഒരു കരാറിനും അമേരിക്ക വഴങ്ങില്ല എന്നതുതന്നെ. ഇനി ഒബാമ സമ്മതിച്ചാല്‍തന്നെ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അതിനു പച്ചക്കൊടി കാട്ടില്ല എന്നതാണ്‌ പ്രത്യാശയ്‌ക്കിടനല്‍കാത്ത സത്യം.&lt;br /&gt;&lt;br /&gt;രാഷ്‌ട്രത്തലവന്മാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്‌ഥരും വി.ഐ.പികളും കോപ്പന്‍ ഹേഗനിലേക്ക്‌ ഒഴുകിയെത്തുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളി കാറുകളും ൈപ്രവറ്റ്‌ ജെറ്റുകളും ധാരാളം വരുന്നുണ്ട്‌. ഒരുലിറ്റര്‍ പെട്രോളില്‍ ഏതാനും മീറ്റര്‍മാത്രമോടുന്ന ആഡംബരക്കാറായ ലിമോസിനുകള്‍ ആയിരത്തഞ്ഞൂറോളമാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. ഡെന്‍മാര്‍ക്കില്‍ നിന്നു തികയാഞ്ഞിട്ട്‌ ജര്‍മനിയില്‍ നിന്നും സ്വീഡനില്‍ നിന്നുമൊക്കെ ലിമോസിനുകള്‍ എത്തിച്ചു. രാഷ്‌ട്രത്തലവന്മാരുമായി 140 സ്വകാര്യ ജെറ്റുവിമാനങ്ങളാണ്‌ പറന്നെത്തുക. ഇവ പാര്‍ക്കു ചെയ്യാന്‍ സ്‌ഥലമില്ലാത്തതിനാല്‍ വിമാനങ്ങള്‍ വി.ഐ.പിമാരെ ഇറക്കിയിട്ട്‌ സ്വീഡനിലേക്കു പറക്കും. യോഗം കഴിയുമ്പോള്‍ തിരികെ വന്ന്‌ വി.ഐ.പിയെയും കൊണ്ടു മടങ്ങും. ഇന്ധന ഉപയോഗവും കാര്‍ബണ്‍ പുറന്തള്ളലും എത്രമാത്രം കൂടുന്നുവെന്നു കാണുക.&lt;br /&gt;&lt;br /&gt;കാര്‍ബണ്‍ പ്രസരണത്തിന്റെ പേരില്‍ ഇങ്ങനെ മുട്ടാപ്പോക്കു പറഞ്ഞിരുന്നാല്‍ ഈ രാഷ്‌ട്രത്തലവന്മാരൊക്കെ പിന്നെ എങ്ങനെ കോപ്പന്‍ഹേഗനിലെത്തും എങ്ങനെ കാര്‍ബണ്‍ പ്രസരണത്തില്‍ കുറവുവരുത്തും എന്ന ചോദ്യം തീര്‍ച്ചയായും ഉയരും. കോപ്പന്‍ഹേഗനിലെ മഹാമഹത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും സമ്മതമായ ധാരണ ഉണ്ടാകാന്‍ സാധ്യത തീരെ ഇല്ലാത്തതിനാല്‍ ഉച്ചകോടിയുടെ പേരിലുള്ള കാര്‍ബണ്‍ പുറന്തള്ളലെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ എന്നതാണു ചോദ്യം.&lt;br /&gt;&lt;br /&gt;ഇ.പി. ഷാജുദീന്‍&lt;br /&gt;sunday mangalam 6/12/2009&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-6548836513190606549?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/6548836513190606549/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=6548836513190606549' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/6548836513190606549'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/6548836513190606549'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2010/01/blog-post_06.html' title='കോപ്പന്‍ഹേഗനിലെ കാര്‍ബണ്‍ ആഡംബരം'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-61685548911639760</id><published>2010-01-06T16:09:00.002+05:30</published><updated>2010-01-06T16:17:43.901+05:30</updated><title type='text'>തൊടുപുഴയിലെ പുലിയും ഐ.വൈ.ബിയും</title><content type='html'>വഴിതെറ്റിയാണോ ഭക്ഷണം തേടിയാണോ എന്നറിയില്ല, നാട്ടിലിറങ്ങിയ ഒരു പുലിയെ തൊടുപുഴയിലെ ചില കാട്ടാളന്മാര്‍ പൈശാചികമായി കൊന്നത്‌ രണ്ടാഴ്‌ച മുമ്പാണ്‌. തീര്‍ച്ചയായും നാട്ടിലിറങ്ങുന്ന പുലി മനുഷ്യനു ഭീഷണിതന്നെയാണ്‌. പക്ഷേ, വലിയ ഒരു ജനക്കൂട്ടത്തിനു മുന്നില്‍ പുലി പരാക്രമത്തിനൊന്നും മുതിരാതെ കീഴടങ്ങിയതായിരുന്നു. അതിനെ കെട്ടിയിട്ടശേഷമാണ്‌ വായിലേക്കു പട്ടികയും മറ്റും അടിച്ചു കയറ്റി ക്രൂരമായി കൊന്നത്‌. പോലീസുദ്യോഗസ്‌ഥര്‍ വരെ നോക്കിനിന്നു. കെട്ടിയിടപ്പെട്ട ഒരു വന്യ ജീവിയെ വനംവകുപ്പ്‌ അധികൃതര്‍ക്കു കൈമാറും വരെ സംരക്ഷിക്കാന്‍ പോലീസിനും നാട്ടുകാര്‍ക്കും ബാധ്യതയുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പുലിയുടെ രോദനം അടങ്ങും മുമ്പേ ലോകം മുഴുവന്‍ ജൈവവൈവിധ്യ വര്‍ഷാചരണം (ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ്‌ ബയോഡൈവേഴ്‌സിറ്റി-ഐ.വൈ.ബി.) തുടങ്ങിയിരിക്കുകയാണ്‌. 2010 ഭൂമിയിലെ ജൈവ വൈവിധ്യത്തിന്റെ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്ന വര്‍ഷമായി ആചരിക്കാനാണ്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ ആഹ്വാനം. പുലിയെയും കടുവയെയും ആനയെയും സിംഹവാലന്‍ കുരങ്ങിനെയുമൊക്കെ സംരക്ഷിക്കാന്‍ പറയുമ്പോലെയല്ല ജൈവവൈവിധ്യ സംരക്ഷണമെന്നോര്‍ത്തുകൊണ്ടു വേണം ഇനി തുടര്‍ന്നു വായിക്കാന്‍. ഭൂഗോളത്തിലെ ജീവജാലങ്ങളെയും പുല്‍നാമ്പുകളെയും പുഴകളെയുമൊക്കെ സംരക്ഷിച്ചാലേ കുറേക്കഴിഞ്ഞ്‌ മനുഷ്യകുലത്തിനു നിലനില്‍പുള്ളുവെന്ന്‌ ലോകം ഇനിയെങ്കിലും മനസിലാക്കാനാണ്‌ വര്‍ഷാചരണം.&lt;br /&gt;&lt;br /&gt;ഭൂമിയിലെ വിവിധങ്ങളായ ജീവജാലത്തെയും അവയുടെ പ്രകൃത്യായുള്ള വിതരണത്തെയും ഒറ്റവാക്കില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നതാണ്‌ ജൈവവൈവിധ്യം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത്‌. ഭൂമി ഉരുത്തിരിഞ്ഞതിനൊപ്പം കോടിക്കണക്കിനു വര്‍ഷങ്ങളുടെ സൃഷ്‌ടിയാണ്‌ ഇന്ന്‌ ഭൂതലമാകെ നിറഞ്ഞിരിക്കുന്ന ജീവ-സസ്യ വൈവിധ്യമെല്ലാം. ഭൂമിയില്‍ എത്ര ഇനം സസ്യ-ജീവജാലങ്ങളുണ്ട്‌? ഉത്തരം അത്ര എളുപ്പമല്ല. ഏകദേശ ധാരണ ഒന്നരക്കോടിക്കടുത്ത്‌ സ്‌പീഷീസുകള്‍ ഉണ്ടെന്നാണ്‌. അത്‌ 10 കോടി വരെ ആകാമെന്ന്‌ കരുതുന്ന ശാസ്‌ത്രജ്‌ഞരുമുണ്ട്‌. എന്നാല്‍ ഇതുവരെ തിരിച്ചറിഞ്ഞിരിക്കുന്നതോ പതിനേഴര ലക്ഷം സ്‌പീഷീസുകളെ മാത്രം. ഇനി എത്രയോ ജീവജാലങ്ങളെ തിരിച്ചറിയിക്കാനിരിക്കുന്നു എന്നൂഹിച്ചു നോക്കൂ. അറിയപ്പെടുന്നവയില്‍ എത്രയോ എണ്ണം വംശനാശത്തെ നേരിടുന്നു എന്നു ചിന്തിക്കുമ്പോഴാണ്‌ ഇനി തിരിച്ചറിയാനുള്ളവയില്‍ എത്രയോ തിരിച്ചറിയപ്പെടും മുമ്പുതന്നെ നശിച്ചുപോകും എന്നു കാണാനാവുക. &lt;br /&gt;&lt;br /&gt;ജൈവ വ്യവസ്‌ഥ ഭൂമിയില്‍ ഏതെങ്കിലും മേഖലയില്‍ മാത്രം ഒതുങ്ങി നില്‍കുന്നതല്ല. കടല്‍, വനം, നീര്‍ത്തടം, മരുഭൂമി, മലനിരകള്‍, കൃഷിഭൂമികള്‍, തടാകം, നദികള്‍ , ചതുപ്പുകള്‍, മഞ്ഞുമേഖല എന്നിങ്ങനെ വൈവിധ്യങ്ങളായ ഭൂപ്രദേശങ്ങളിലെല്ലാം ജീവ സാന്നിധ്യമുണ്ട്‌. അവിടങ്ങളില്‍ മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും എല്ലാം പ്രകൃത്യായുള്ള ഒത്തൊരുമയോടെ വളരുന്നു. ഒത്തൊരുമയും സംയോജിത ജീവിതവും പാരസ്‌പര്യവും പ്രകൃതിയോടുള്ള ഇഴുകിച്ചേരലും സംരക്ഷിച്ചു കൊണ്ടേ ജൈവവൈവിധ്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനാകൂ.എവിടെയാണെങ്കിലും മനുഷ്യനും മരങ്ങള്‍ക്കും പുല്‍നാമ്പുകള്‍ക്കും മൃഗങ്ങള്‍ക്കും ഭൂമിക്കും എല്ലാം പരസ്‌പരം സഹകരിച്ചും സംരക്ഷിച്ചും മാത്രമേനിലനില്‍ക്കാനാകൂ എന്നതാണ്‌ ജൈവവൈവിധ്യത്തിന്റെ സന്ദേശം.&lt;br /&gt;&lt;br /&gt;350 കോടി വര്‍ഷംകൊണ്ട്‌ ഭൂമിയില്‍ ഉരുത്തിരിഞ്ഞതാണ്‌ ഇക്കാണുന്ന ജീവസ്‌പന്ദമെല്ലാം. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട്‌ ഭൂമിയില്‍ വന്ന മാറ്റങ്ങള്‍ സമ്മാനിച്ചതാണിത്‌. എന്നാല്‍ അമൂല്യമായ ജൈവ സമ്പത്തിനെ അതു സൃഷ്‌ടിക്കപ്പെട്ടതിന്റെ വളരെ ചെറിയ ഒരു ശതമാനം വര്‍ഷം കൊണ്ട്‌, അതായത്‌ നൂറുവര്‍ഷം പോലും തികച്ചെടുക്കാതെ നാശത്തിന്റെ വക്കിലെത്തിക്കാന്‍ മനുഷ്യനുകഴിഞ്ഞു എന്നതാണ്‌ ജൈവവൈവിധ്യത്തിന്റെ സംരക്ഷണകാര്യത്തില്‍ നമ്മുടെ നിലപാട്‌ വ്യകകമാക്കുന്നത്‌. വ്യവസായ വികസനത്തിന്റെ വളര്‍ച്ചയ്‌ക്കനുസരിച്ച്‌ ഭൂമിയും അതിന്റെ ജൈവസമ്പത്തും നശിക്കുകയായിരുന്നു. മരം മുറിക്കുന്ന യന്ത്രം കണ്ടുപിടിച്ചപ്പോള്‍ വന്‍കാടുകളെ ഒന്നാകെ ഏതാനും ദിവസം കൊണ്ട്‌ വെട്ടിവെളുപ്പിക്കാമെന്ന സ്‌ഥിതി വന്നു. വലിയ മീന്‍പിടുത്ത കപ്പലുകള്‍ നീറ്റിലിറക്കിയപ്പോള്‍ മത്സ്യകുലങ്ങള്‍ ഭാവിതലമുറയടക്കം ഇല്ലാതാകുമെന്നായി. കാര്‍ഷികരംഗത്താകട്ടെ പുതിയ യന്ത്രസംവിധാനങ്ങള്‍ വരുന്നതിനനുസരിച്ച്‌ കാര്‍ഷിക സമ്പ്രദായങ്ങള്‍ മാറി. രാസവളങ്ങള്‍ ഭൂമിയുടെ ഉല്‍പാദനശേഷി കുറച്ചു, ഒപ്പം കൊച്ചുജീവജാലങ്ങളെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കി. പ്രകൃതിയെ തീരെ പരിഗണിക്കാതെയുള്ള പോക്കായിരുന്നു ഇതെല്ലാം.&lt;br /&gt;&lt;br /&gt;അമ്പതു വര്‍ഷം കൊണ്ട്‌ ജനസംഖ്യ വര്‍ധിച്ചതിന്റെ പല ഇരട്ടിയായായിരുന്നു വ്യാവസായിക വളര്‍ച്ച. ഇപ്പോള്‍ 600 കോടിയില്‍ നിക്കുന്ന ലോക ജനസംഖ്യ അടുത്ത 50 വര്‍ഷം കൊണ്ട്‌ 900 കോടിയിലെത്തുമെന്നാണു കരുതുന്നത്‌. അപ്പോള്‍ വ്യാവസായിക വളര്‍ച്ച എന്തായിരിക്കും? ഇത്രയും ജനങ്ങളെ തീറ്റിപ്പോറ്റാനും അവര്‍ക്ക്‌ ജീവിക്കാനും എന്തുമാത്രം ഭൗമ സമ്പത്ത്‌ വേണ്ടിവരും? അവരുടെ ഉപയോഗത്തിനു ശേഷം ഭൂമിയില്‍ പച്ചപ്പുള്ള എന്തെങ്കിലും ബാക്കിയുണ്ടാകുമോ? അടുത്ത 50 വര്‍ഷത്തേക്കും അതിനു ശേഷമുള്ള കാലത്തേക്കും വേണ്ടിയുള്ള ജൈവസംരക്ഷണത്തിന്‌ അടുത്ത ഒരുവര്‍ഷത്തെ പ്രചാരണം സഹായകമായേ പറ്റൂ. നമുക്കു ഭക്ഷണവും മരുന്നും ഒരുക്കാനും താങ്ങും തണലുമാകാനും ഭൂമി ജൈവസമ്പത്തോടെ നിലനിന്നാലേ മതിയാകൂ. &lt;br /&gt;&lt;br /&gt;ഭൂമിയിലെ ജീവജാലങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വംശനാശം വന്ന്‌ ഇല്ലാതാകുന്നതിന്‌ പ്രകൃതിയുടേതായ വ്യവസ്‌ഥയുണ്ട്‌-ദിനോസറുകളും മറ്റും ഇല്ലാതായതുപോലെ. ഇത്‌ പ്രകൃതി അറിഞ്ഞു നടക്കുന്ന ജൈവ പ്രക്രിയയാണ്‌. ജൈവപ്രക്രിയയുടെ നൂറിരട്ടിവേഗത്തിലാണ്‌ മനുഷ്യന്റെ ചെയയികള്‍ മൂലം ജീവജാലങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്‌. 34000-ല്‍ ഏറെ സസ്യജാലങ്ങളും 5200-ല്‍ ഏറെ ജീവിവര്‍ഗങ്ങളും വംശനാശത്തെ നേരിടുകയാണിപ്പോള്‍. കഴിഞ്ഞ നൂറുവര്‍ഷം കൊണ്ട്‌ ഭൂമുഖത്തെ വനവിസസൃതിയുടെ മുക്കാല്‍ ഭാഗവും അപ്രത്യക്ഷമായി. ബാക്കിയുള്ളതില്‍ വലിയൊരുപങ്കാകട്ടെ അനുദിനം അപ്രത്യക്ഷമാകാമെന്ന ഭീഷണിയെ നേരിട്ട്‌ ചിതറിക്കിടക്കുന്നു. ജൈവവൈവിധ്യത്തിന്റെ കലവറകളായ പവിഴപ്പുറ്റുകളും കണ്ടല്‍ക്കാടുകളും നോക്കിനില്‍കെയാണ്‌ അപ്രത്യക്ഷമാകുന്നത്‌. &lt;br /&gt;&lt;br /&gt;ആഗോളമായി ചിന്തിച്ച്‌ പ്രാദേശികമായി പ്രവര്‍ത്തിക്കുന്നതിനുള്ള സമയമായാണ്‌ യു.എന്‍. ജൈവവൈവിധ്യ വര്‍ഷാചരണത്തെക്കാണുന്നത്‌. ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രചാരണങ്ങളും പരിസര സംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്താവുന്നതാണ്‌. ഓരോ പ്രദേശത്തും എന്തൊക്കെ ചെയ്യണമെന്ന്‌ കണ്ടെത്താന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങണം. അവയെ പറ്റി അവബോധം ജനങ്ങളിലെത്തിക്കാന്‍ വ്യാപകപ്രചാരണങ്ങള്‍ നടത്തണം. &lt;br /&gt;&lt;br /&gt;തന്റെ ഭൂമി തനിക്കും ഭാവി തലമുറയ്‌ക്കും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നു മനസിലാക്കി ബോധവല്‍കരണത്തെ പ്രാവര്‍ത്തികമാക്കി വിജയിപ്പിക്കേണ്ടത്‌ ഓരോ പൗരനുമാണ്‌.&lt;br /&gt;&lt;br /&gt;ഇ.പി. ഷാജുദീന്‍&lt;br /&gt;Sunday mangalam january 3, 2010&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-61685548911639760?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/61685548911639760/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=61685548911639760' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/61685548911639760'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/61685548911639760'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2010/01/blog-post.html' title='തൊടുപുഴയിലെ പുലിയും ഐ.വൈ.ബിയും'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-9135289698804647725</id><published>2009-11-30T15:50:00.000+05:30</published><updated>2009-11-30T15:51:09.873+05:30</updated><title type='text'>പോരാട്ടത്തിന്റെ കാല്‍നൂറ്റാണ്ട്‌</title><content type='html'>മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട്‌ പണിയുന്ന സാഹചര്യമുണ്ടായാല്‍ ഡാമിനു താഴെ ജീവിക്കുന്നവരെ പോലെ സന്തോഷിക്കുന്ന മറ്റൊരു വിഭാഗം കൂടിയുണ്ടാകും - ഡാം ലോബി. അതൊരു വലിയ വല്ലാത്ത ലോബി തന്നെയാണ്‌. തടിവെട്ടു ലോബി, കണ്‍സ്‌ട്രക്ഷന്‍ ലോബി, കരാര്‍ ലോബി എന്നിങ്ങനെ വിവിധ കൂട്ടരുടെ ഫെഡറേഷന്‍. അവരെല്ലാം കൊതിച്ചു കൊതിച്ചിരുന്ന ഒരു വന്‍ കൊയ്‌ത്ത് നഷ്‌ടമായതിന്റെ രജത ജൂബിലിയാണ്‌ ഈ ആഴ്‌ച. ഇന്ത്യയില്‍ അവശേഷിക്കുന്ന മഴക്കാടുകളിലൊന്നായ സൈലന്റ്‌ വാലിക്ക്‌ മരണമഴി മുഴക്കി അവിടെ അണക്കെട്ട്‌ പണിയാനുള്ള ഈ ദുരമൂത്ത സംഘത്തിന്റെ കുതന്ത്രങ്ങളെ കേരളത്തിലെ സാധാരണ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന്‌ എതിര്‍ത്തപ്പോള്‍ ലോകമൊന്നടങ്കം പ്രകൃതിയെ സ്‌നേഹിക്കുന്നവരെല്ലാം ഉണര്‍ന്നു. ഒടുവില്‍ ഭരണകൂടവും. &lt;br /&gt;&lt;br /&gt;സൈലന്റ്‌ വാലി വനപ്രദേശത്തിന്റെ പത്തു ശതമാനം വെള്ളത്തില്‍ മൂടുന്ന അണക്കെട്ട്‌ പണിയാനായിരുന്നു വൈദ്യുതിവകുപ്പിന്റെ പദ്ധതി. മനുഷ്യന്റെ ഇടപെടല്‍ അത്യപൂര്‍വമായ വനമായിരുന്നു ഇത്‌ എന്നത്‌ ഡാം നിര്‍മാണം തലയ്‌ക്കു കയറിയവര്‍ ഗൗനിച്ചതേയില്ല. അത്യപൂര്‍വ ജൈവവ്യവസ്‌ഥയുടെ സംരക്ഷണം എന്ന ആശയത്തെ കൂടുതല്‍ വൈദ്യുതി ഉല്‍പാദനം എന്ന കണ്‍കെട്ടുകൊണ്ട്‌ മറയ്‌ക്കാന്‍ അവര്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;ഇന്നു കേരളത്തില്‍ പാരിസ്‌ഥിതിക അവബോധം വളര്‍ന്നുവരാനും പരിസ്‌ഥിതി സംരക്ഷണത്തില്‍ താല്‍പര്യമുള്ള ഒരു തലമുറ രൂപപ്പെടാനും അടിത്തറയായത്‌ സൈലന്റ്‌ വാലി സംരക്ഷിക്കാന്‍ വേണ്ടി ഇവിടെ ഉയര്‍ന്ന മുദ്രാവാക്യങ്ങളും പോരാട്ടങ്ങളുമായിരുന്നു. കേരള ശാസ്ര സാഹിത്യ പരിഷത്തും കേരള നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിയും പയ്യന്നൂരിലെ സീക്കും ഒട്ടേറെ പരിസ്‌ഥിതി പ്രേമികളും അതിനു മുന്നില്‍ നിന്നു.&lt;br /&gt;&lt;br /&gt;പക്ഷിനിരീക്ഷണത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഡോ. സലിം അലി മുതല്‍ പ്രകൃതിയുടെ വിവേകപൂര്‍ണമായ ഉപയോഗത്തിനായി സമൂഹത്തെ ബോധവല്‍കരണം നടത്താന്‍ നിരവധി നിസ്വാര്‍ഥപ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പ്രഫ. എം.കെ.പ്രസാദ്‌, ജോണ്‍സി ജേക്കബ്‌, പ്രഫ.കെ.കെ.നീലകണ്‌ഠന്‍, ഡോ. എസ്‌. സതീശ്‌ ചന്ദ്രന്‍ നായര്‍, പി.കെ.ഉത്തമന്‍ എന്നിങ്ങനെ അറിയപ്പെടുന്ന ശാസ്രജ്‌ഞരും പരിസ്‌ഥിതി നിരീക്ഷകരും അവരില്‍ ചിലര്‍ മാത്രം. സുഗതകുമാരിയുടെയും അയ്യപ്പപ്പണിക്കരുടെയും നേതൃത്വത്തില്‍ ഏതാനും കവികളും സാഹിത്യ പ്രവര്‍ത്തകരും രംഗത്തു വന്നതോടെയാണ്‌ സാമാന്യ ജനത്തിനു മുന്നിലേക്ക്‌ സൈലന്റ്‌ വാലി പദ്ധതി നടപ്പായാലുള്ള പാരിസ്‌ഥിതിക ദുരന്തത്തിന്റെ ഭീകരത വ്യാപകമായി വെളിവാക്കപ്പെട്ടത്‌. &lt;br /&gt;&lt;br /&gt;അന്ന്‌ സൈലന്റ്‌ വാലിയില്‍ അണക്കെട്ട്‌ പണിയാന്‍ ആലോചിച്ചതേ കെ.എസ്‌.ഇ.ബിയുടെ നേതൃത്വത്തില്‍ മരംവെട്ട്‌ തുടങ്ങി. റോഡ്‌പണിയും മറ്റും ഊര്‍ജിതമാക്കി. അണക്കെട്ട്‌ വേണ്ടാ എന്ന തീരുമാനം വൈകിയിരുന്നെങ്കില്‍ സൈലന്റ്‌ വാലിയില്‍ സംരക്ഷിക്കപ്പെടാന്‍ മരമൊന്നും ബാക്കിയുണ്ടാകുമായിരുന്നില്ല എന്നതുറപ്പായിരുന്നു. അന്ന്‌ കെ.എസ്‌.ഇ.ബിക്ക്‌ വനത്തില്‍ കയറി നിര്‍ബാധം മരംവെട്ടാന്‍ അവസരമൊരുക്കിയ വനംവകുപ്പാണ്‌ ഇന്ന്‌ സൈലന്റ്‌ വാലി ദേശീയോദ്യാന പ്രഖ്യാപനത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നത്‌. &lt;br /&gt;&lt;br /&gt;മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ പണിയാനുള്ള സാഹചര്യം ഉണ്ടായാല്‍ ഈ അണക്കെട്ട്‌ ലോബി ആര്‍ത്തിയോടെ രംഗത്തു വരുമെന്നത്‌ ഉറപ്പാണ്‌. അതിനെതിരേ കേരളത്തിലെ പൊതു സമൂഹം ഉണര്‍ന്നിരിക്കേണ്ടതുണ്ട്‌.&lt;br /&gt;&lt;br /&gt;കേരളത്തിലെ ഇടതു-വലത്‌ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി സൈലന്റ്‌ വാലി അണക്കെട്ട്‌ പദ്ധതിയെ അനുകൂലിച്ചപ്പോഴും പദ്ധതി പ്രകൃതിക്ക്‌ തീരാക്കളങ്കമായിരിക്കും എന്നു മനസിലാക്കി അതു വേണ്ടെന്ന്‌ ഉറച്ച തീരുമാനമെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു പ്രേരകമായത്‌ ജനങ്ങളുടെ മനസുവായിച്ചതു കൊണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ന്‌ ജനങ്ങളുടെ മനസു വായിക്കാന്‍ മെനക്കെടാത്ത ഭരണാധികാരികള്‍ ഇത്തരം പദ്ധതികളെ കണ്ണുമടച്ചു പിന്തുണയ്‌ക്കുന്നതു നാം കാണുന്നു. സൈലന്റ്‌ വാലി പദ്ധതി മറ്റൊരു രൂപത്തില്‍ പാത്രക്കടവ്‌ പദ്ധതിയായി അണിയറയില്‍ ഒരുങ്ങുന്നു. ചാലക്കുടിപ്പുഴയെ വെറും നീര്‍ച്ചാലാക്കി മാറ്റാന്‍ പോരുന്ന ആതിരപ്പള്ളി പദ്ധതി ഏതു നിമിഷവും ഉയര്‍ന്നുവരാം. &lt;br /&gt;&lt;br /&gt;സൈലന്റ്‌ വാലി സംരക്ഷിക്കപ്പെട്ടതിന്റെ സര്‍ക്കാര്‍ ആഘോഷത്തിന്റെ ആരവം കഴിയാന്‍ കാത്തിരിക്കുകയാണ്‌ കേരളത്തിലെ പരിസ്‌ഥിതി പ്രവര്‍ത്തകര്‍. ഡിസംബറില്‍ കോഴിക്കോട്ട്‌ എല്ലാവരും ഒത്തുചേരുന്നു-സൈലന്റ്‌ വാലികള്‍ സംരക്ഷിക്കപ്പെടാനായി.&lt;br /&gt;&lt;br /&gt;ഇ.പി. ഷാജുദീന്‍&lt;br /&gt;Sunday Mangalam November 15, 2009&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-9135289698804647725?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/9135289698804647725/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=9135289698804647725' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/9135289698804647725'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/9135289698804647725'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2009/11/blog-post_30.html' title='പോരാട്ടത്തിന്റെ കാല്‍നൂറ്റാണ്ട്‌'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-6513343151238406833</id><published>2009-11-30T15:48:00.000+05:30</published><updated>2009-11-30T15:49:05.514+05:30</updated><title type='text'>വിഷം തീറ്റിക്കുന്ന യൂണിയന്‍ കാര്‍ബൈഡ്‌</title><content type='html'>യൂണിയന്‍ കാര്‍ബൈഡ്‌ ഭോപ്പാലിലെ ഫാക്‌ടറി പൂട്ടിയപ്പോള്‍ ഉപേക്ഷിച്ചത്‌ 390 ടണ്‍ വിഷമയമുള്ള രാസവസുക്കളാണ്‌. 25 വര്‍ഷം മുമ്പ്‌ ഈ കമ്പനിയില്‍ നിന്നുണ്ടായ വിഷവാതകച്ചോര്‍ച്ച മൂലം ഇതുവരെ കുറഞ്ഞത്‌ 25000 പേര്‍ മരിച്ചിരിക്കാമെന്നാണു കരുതുന്നത്‌. പക്ഷേ, ജീവിച്ചിരിക്കുന്നവരെ മുഴുവന്‍ വിഷം തീറ്റിച്ച്‌ യൂണിയന്‍ കാര്‍ബൈഡില്‍ നിന്നുള്ള രാസവസുകള്‍ മുഴുവന്‍ ഭോപ്പാലിന്റെ മണ്ണിലുറഞ്ഞു കിടപ്പാണ്‌. ആ മേഖലയിലാകെ ഭൂഗര്‍ഭജലത്തെ മലിനമാക്കുന്ന ഈ വിഷശേഖരം കാല്‍ നൂറ്റാണ്ടിനിപ്പുറവും ജനങ്ങളെ കൊന്നൊടുക്കുന്നു.&lt;br /&gt;&lt;br /&gt;കാല്‍ നൂറ്റാണ്ടിനിപ്പുറം നിന്നു ചിന്തിക്കുമ്പോള്‍ ഭോപ്പാലിലെ വാതകച്ചോര്‍ച്ച പരിസ്‌ഥിതിക്കു വരുത്തിയ തിരിച്ചടികള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നു തിരിച്ചറിയാന്‍ ഈ വിഷ ജലത്തിന്റെ കണക്കുമാത്രം മതിയാകും.&lt;br /&gt;&lt;br /&gt;ആയിരക്കണക്കിനു പക്ഷികളും വളര്‍ത്തു മൃഗങ്ങളും അടക്കം ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ എണ്ണം എടുക്കാന്‍ തന്നെ സാധിച്ചിട്ടില്ല. മരണ കാര്യത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ വ്യത്യാസമൊന്നുമില്ലായിരുന്നു. വാതകച്ചോര്‍ച്ചയുണ്ടായ ദിവസങ്ങളേക്കാള്‍ പതിന്മടങ്ങാണ്‌ മനുഷ്യര്‍ പിന്നീടു മരിച്ചു വീണത്‌. പക്ഷി മൃഗാദികളുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ദിവസങ്ങളോളം വീണ്ടും ജീവജാലങ്ങള്‍ ചത്തുവീണു. അവിടെ മനുഷ്യരെ നോക്കാന്‍തന്നെ ആര്‍ക്കും സമയമോ സൗകര്യമോ ഇല്ലായിരുന്നു. പിന്നെ പക്ഷി - മൃഗങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. &lt;br /&gt;&lt;br /&gt;വാതകച്ചോര്‍ച്ചയുണ്ടായി രണ്ടു വര്‍ഷം ആയപ്പോഴാണ്‌ ഫാക്‌ടറി പൂട്ടുന്നത്‌. പൈപ്പുകളും മറ്റും വൃത്തിയാക്കി വിറ്റു. എന്നാല്‍ വില്‍ക്കാന്‍ പറ്റാതെ ധാരാളം രാസവസുക്കള്‍ ഉണ്ടായിരുന്നതാണ്‌ ഇന്നും പരിസ്‌ഥിതിക്ക്‌ ക്ഷതമേല്‍പിച്ച്‌ ഭോപ്പാലില്‍ ശേഖരിക്കപ്പെട്ടിരുന്നത്‌. &lt;br /&gt;&lt;br /&gt;വാതകച്ചോര്‍ച്ച ഏല്‍പിച്ച ദുരിതങ്ങളില്‍ നിന്നു രക്ഷപ്പെടാനാവാതിരുന്ന ജനങ്ങളെ വീണ്ടും മരണത്തിനു വിട്ടുകൊടുക്കുന്ന അവസ്‌ഥ വന്നത്‌ കുടിവെള്ളം കൂടി ഉപയോഗ ശൂന്യമായതോടെയാണ്‌. വാതകച്ചോര്‍ച്ചയ്‌ക്കു രണ്ടുവര്‍ഷം മുമ്പേതന്നെ ഈ പ്രദേശങ്ങളിലെ കുഴല്‍കിണറുകളിലെ വെള്ളം കൊള്ളില്ലെന്ന്‌ തെളിഞ്ഞിരുന്നു. ഫാക്‌ടറി പൂട്ടി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മീന്‍ പോലും വളരാത്ത അവസ്‌ഥയിലായി ഇവിടുത്തെ ജലാശയങ്ങളത്രയും. താമസിയാതെ ഭൂമിക്കടിയിലെ വെള്ളം കൂടി വിഷമയമായി.&lt;br /&gt;&lt;br /&gt;ഫാക്‌ടറിയുടെ തുടക്കകാലം മുതല്‍ മലിനവസുക്കള്‍ അത്രയും അതിനു സമീപത്തായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. തുറന്ന പ്രദേശങ്ങളിലെ ഈ മാലിന്യം മുഴുവന്‍ മഴക്കാലത്ത്‌ അടുത്ത പുരയിടങ്ങളിലേക്കും കിണറുകളിലേക്കും ഒഴുകി. പോരാഞ്ഞ്‌ വന്‍തോതില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട്‌ കത്തിച്ച്‌ അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കി ഫാക്‌ടറി. ഇങ്ങനെ ബാക്കിവന്ന മാലിന്യങ്ങളും ബാക്കിവന്ന രാസവസുക്കളുമൊക്കെ ഒരു ജനവാസ കേന്ദ്രത്തില്‍ കൂനകൂട്ടിയാല്‍ എന്തുസംഭവിക്കും എന്നതിന്റെ ഉദാഹരണമാണ്‌ പിന്നീട്‌ ഭോപ്പാലില്‍ കണ്ടത്‌. &lt;br /&gt;&lt;br /&gt;വാതകച്ചോര്‍ച്ച കഴിഞ്ഞ്‌ പത്തു വര്‍ഷം ആയപ്പോഴേക്കും, 1994-ല്‍ ഫാക്‌ടറിക്കു പരിസരത്തെ നാല്‍പതു ശതമാനത്തോളം പ്രദേശവും ഒരു തുള്ളി നല്ലവെള്ളം കിട്ടാത്തവിധം വിഷമയമായി. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത ജനങ്ങളുള്ള പ്രദേശമാണതെന്ന്‌ ഓര്‍ക്കണം. മണ്ണ്‌, ഭൂമിക്കടിയിലെ വെള്ളം, കിണര്‍ ജലം, സമീപ പ്രദേശങ്ങളില്‍ കഷി ചെയ പച്ചക്കറികള്‍ എന്നിവയിലെല്ലാം ഘന ലോഹങ്ങളുടെയും രാസ വസുക്കളുടെയും സാന്നിധ്യം രൂക്ഷമായി. ഏഴു വര്‍ഷം മുമ്പ്‌ നടത്തിയ ഒരു പരിശോധനയില്‍ മേഖലയിലെ സ്രീകളുടെ മുലപ്പാലില്‍ കണ്ടെത്തിയ രാസവസുക്കളുടെ കണക്ക്‌ ഞെട്ടിപ്പിക്കുന്നതായിരുന്നു.&lt;br /&gt;&lt;br /&gt;രസം, ഈയം, ക്ലോറോഫോം തുടങ്ങിയവയുടെ അംശമാണ്‌ മുലപ്പാലില്‍ കണ്ടെത്തിയത്‌. വീണ്ടും പഠനം നടന്നു. സാധാരണജലത്തില്‍ അനുവദനീയമായതിനേക്കാള്‍ 20000 മുതല്‍ 60 ലക്ഷം വരെ ഇരട്ടിയാണ്‌ ഇവിടുത്തെ ജലത്തില്‍ രസത്തിന്റെ അളവ്‌ കണ്ടെത്തിയത്‌. വിവിധ കാന്‍സറുകള്‍ക്കിടയാക്കാവുന്ന ധാരാളം ഘന ലോഹങ്ങള്‍ ഇവിടെ മണ്ണില്‍ നിന്നു കണ്ടെടുത്തു. ഭ്രൂണവളര്‍ച്ചയെ തടയുന്ന ൈട്രക്ലോറോ ഈതേനിന്റെ സാന്നിധ്യം അമേരിക്കന്‍ പരിസ്‌ഥിതി ഏജന്‍സി നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ 50 ഇരട്ടിയായിരുന്നു. ഈ വിഷബാധയെ അതിജീവിച്ച്‌ ഏതു കുരുന്നു ജീവനാണ്‌ ഭോപ്പാലില്‍ വളര്‍ന്നുവരിക? അഥവാ അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എങ്ങനെ ജനിതകമായ വൈകല്യങ്ങളെ മറികടക്കാനാവും?&lt;br /&gt;&lt;br /&gt;ഇതിനൊക്കെ കാരണക്കാരനായ യൂണിയന്‍ കാര്‍ബൈഡ്‌ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ ഇപ്പോഴും അമേരിക്കയില്‍ സസുഖം വാഴുന്നു. കേസില്‍ നിന്നു മറികടക്കാന്‍ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി ഇന്ത്യന്‍ കമ്പനിയെ വിറ്റു തലയൂരി. ഇന്ത്യ പരമാവധി ശ്രമിച്ചിട്ടും ഇന്‍ഷുറന്‍സ്‌ തുകയും പലിശയും മാത്രമെ നഷ്‌ടപരിഹാരമായി ലഭിച്ചുള്ളു. അതുതന്നെ ഇനിയും ദുരന്തമനുഭവിക്കുന്നവര്‍ക്കു കിട്ടിയിട്ടില്ല. വാതകച്ചോര്‍ച്ചയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതിന്റെ ഇരുപത്താഞ്ചാം വര്‍ഷത്തില്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചപ്പോഴും വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യക്കു വിട്ടുകിട്ടുന്നതിനെ പറ്റി ഒരു വാക്കുപോലും മിണ്ടുന്നില്ല. &lt;br /&gt;&lt;br /&gt;ഭോപ്പാലില്‍ ഇത്രകാലത്തിനിടയിലുണ്ടായ പാരിസ്‌ഥിതിക ആഘാതങ്ങളത്രയും വ്യാവസായിക മാലിന്യങ്ങളെ എങ്ങനെ സുരക്ഷിതമായി നീക്കം ചെയ്യണമെന്ന കാര്യത്തില്‍ പാഠമായി മാറ്റാനാണ്‌ പരിസ്‌ഥിതി പ്രേമികളും അധികൃതരും ശ്രമിക്കേണ്ടത്‌.&lt;br /&gt;&lt;br /&gt;ഇ.പി. ഷാജുദീന്‍&lt;br /&gt;Sunday Mangalam November 29, 2009&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-6513343151238406833?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/6513343151238406833/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=6513343151238406833' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/6513343151238406833'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/6513343151238406833'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2009/11/blog-post.html' title='വിഷം തീറ്റിക്കുന്ന യൂണിയന്‍ കാര്‍ബൈഡ്‌'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-4872745245275792198</id><published>2009-11-02T16:10:00.000+05:30</published><updated>2009-11-02T16:11:56.784+05:30</updated><title type='text'>ലോകത്തെ സംരക്ഷിക്കാന്‍ 350</title><content type='html'>കാലാവസ്‌ഥാ മാറ്റത്തിനെതിരേ ലോകമെമ്പാടും കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധര്‍വരെ കൈകോര്‍ത്ത്‌ രംഗത്തിറങ്ങിയത്‌ കഴിഞ്ഞയാഴ്‌ച്ചയാണ്‌.ഒക്‌ടോബര്‍ 24-ന്‌ രാജ്യാന്തര കാലാവസ്‌ഥാ നടപടി ദിന(ഇന്റര്‍ണാഷണല്‍ ഡേ ഫര്‍ ക്ലൈമറ്റ്‌ ആക്ഷന്‍) ത്തില്‍ നഗര മധ്യങ്ങളിലും മലനിരകളിലും മഞ്ഞു മൂടിയ താഴ്‌വാരങ്ങളിലും സ്‌കൂളുകളിലും ഓഫീസുകളിലും നിരത്തുകളിലും സര്‍ക്കാര്‍ മന്ദിരങ്ങളുടെ മുന്നിലുമൊക്കെ പതിനായിരങ്ങള്‍ കൈകോര്‍ത്തു. അവരുടെ കൈകളില്‍ 350 എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉണ്ടായിരുന്നു, അല്ലെങ്കില്‍ അവര്‍ 350 എന്ന അക്ഷരത്തിന്റെ രൂപത്തില്‍ കൈകള്‍ കോര്‍ത്തു നിന്നു. &lt;br /&gt;&lt;br /&gt;എന്താണീ 350? അന്തരീക്ഷത്തിനു താങ്ങാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവാണത്‌ - അളക്കുന്നത്‌ പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം) എന്ന യൂണിറ്റില്‍. നിലവില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ 389 പി.പി.എം. നമ്മള്‍ വളരെ അപകടകരമായ നിലയിലാണ്‌ ഇപ്പോള്‍ ജീവിക്കുന്നതെന്നു സാരം. ഈ നിലയില്‍ തുടരുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കൂടിവരികയും ചെയാല്‍ ലോകത്തെ കാത്തിരിക്കുന്നത്‌ സര്‍വനാശമായിരിക്കും. അതിന്റെ തുടക്കം കണ്ടു കഴിഞ്ഞിരുക്കുന്നു. ഇപ്പോള്‍തന്നെ നല്ല കാലവര്‍ഷ സമയത്തും ഒരു ദിവസം മഴ വിട്ടു നിന്നാല്‍ നമ്മള്‍ ഉരുകുന്നതിന്റെ കാര്യം മറ്റൊന്നുമല്ല. മഴക്കാലം കഴിയുന്നതോടെ നദികളെല്ലാം വറ്റിവരളുന്നതിന്റെ കാരണം തപ്പി പോകേണ്ടതുമില്ല. &lt;br /&gt;&lt;br /&gt;ഹിമാലയത്തിന്റെ പരിസ്‌ഥിതിയാകെ മാറിമറിയുന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ വന്നത്‌ കഴിഞ്ഞയാഴ്‌ച്ചയാണ്‌. ഹിമവാന്റെ മലനിരകളില്‍ പതിവില്‍ കൂടിയ അളവില്‍ മഞ്ഞുരുകുന്നു. അവയില്‍ നിന്നുത്ഭവിക്കുന്ന നദികളില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം, അതുമൂലമുണ്ടാകുന്ന കെടുതികള്‍, പിന്നെ മേഖലയുടെയാകെ പരിസ്‌ഥിതി മാറ്റവും. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിനാല്‍ സമുദ്രങ്ങളില്‍ ജലനിരപ്പുയരുന്നു. കടലോര നഗരങ്ങളും കൊച്ചു ദ്വീപുകളും മാലദ്വീപുപോലെയുള്ള ദ്വീപ്‌ രാഷ്‌ട്രങ്ങളും കാലക്രമേണ മുങ്ങിപ്പോകും എന്നതാണു സ്‌ഥിതി. നമ്മുടെ കൊച്ചിയും കൊല്‍ക്കത്തയും മുംബൈയുമൊക്കെ ഈ ഭീഷണിയെ നേരിടുന്നു. കടല്‍ ജല നിരപ്പുയരുന്നതിന്റെ മറ്റൊരു ഭീഷണി ഗംഗയടക്കം പ്രധാന നദികളിലൊക്കെ ഉപ്പുരസം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതാണ്‌. &lt;br /&gt;&lt;br /&gt;പ്രകൃതി കനിഞ്ഞുനല്‍കിയ സൗകര്യങ്ങളൊക്കെ നമ്മള്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ വരുന്നതലമുറകള്‍ക്കും അതു കാത്തുവയ്‌ക്കേണ്ടേ എന്ന ചിന്തയില്‍ നിന്നാണ്‌, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വിപത്തിനെതിരേ ലോകത്തിന്റെ, പ്രത്യേകിച്ച്‌ ലോക നേതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ ഈ ദിനം ആചരിച്ചത്‌. ബാക്കിയുള്ള വനങ്ങളും മരങ്ങളുമെങ്കിലും സംരക്ഷിക്കപ്പെടണം. ആഗോളമായി വനവല്‍കരണ ചിന്ത ഉണര്‍ന്നുവരണം എങ്കില്‍മാത്രമേ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കുറച്ചു കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു അതിന്റെ സന്ദേശം. ഒപ്പം വ്യാവസായിക മേഖലയും വാഹനങ്ങളും അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന കാര്‍ബണ്‍ മാലിന്യങ്ങളുടെ അളവ്‌ കുറയ്‌ക്കാന്‍ പ്രേരിപ്പിക്കുകയും. &lt;br /&gt;&lt;br /&gt;അടുത്ത ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന ലോകരാജ്യങ്ങളുടെ പരിസ്‌ഥിതി സമ്മേളനത്തിനു മുന്നോടിയായി ആഗോള ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിച്ചുവിടുക ഈ കൂട്ടായ്‌മയുടെ ലക്ഷ്യമായിരുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ 1997-ല്‍ തയാറാക്കിയ ക്യോട്ടോ ഉടമ്പടിക്കു പകരം പുതിയ കരാര്‍ ഉണ്ടാക്കാനാണ്‌ കോപ്പന്‍ഹേഗനിലെ സമ്മേളനം. ലോകത്തില്‍ ഏറ്റവുമധികം വ്യാവസായിക - വാഹന മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്കു തള്ളുന്ന അമേരിക്ക ക്യോട്ടോ ഉടമ്പടിയില്‍ പങ്കാളിയായിരുന്നില്ല. അതു കൊണ്ടു തന്നെ അതു പരാജയവുമായി. എല്ലാ രാജ്യങ്ങളുടെയും വല്യേട്ടനായി ഭാവിക്കുന്ന അമേരിക്ക ന്യായീകരണമില്ലാത്ത വാദഗതികളോടെയാണ്‌ ക്യോട്ടോ ഉടമ്പടിയെ തകര്‍ത്തു കളഞ്ഞത്‌. അതുതന്നെ കോപ്പന്‍ഹേഗനിലും ഉണ്ടാകുമെന്നാണ്‌ സൂചന. അവിടെ അമേരിക്കയ്‌ക്കു കൂട്ടായി ചൈനയും ഉണ്ടാകും. അവര്‍ക്കും അന്തരീക്ഷ മാലിന്യം കുറയ്‌ക്കൂ എന്ന അഭ്യര്‍ഥനയോട്‌ പുച്‌ഛമാണ്‌. സാര്‍വ നശീകരണത്തിന്‌ മുതലാളിത്തവും സോഷ്യലിസവും (അതു ചൈനയില്‍ ബാക്കിയുണ്ടെങ്കില്‍) കൈകോര്‍ക്കുന്നതിന്റെ ഭീകര ചിത്രമാണ്‌ കോപ്പന്‍ഹേഗനില്‍ കാണാന്‍ പോകുന്നതെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു. &lt;br /&gt;&lt;br /&gt;ഒരു ശാസ്രസത്യത്തെ പ്രചരിപ്പിക്കാന്‍ സാധാരണ ജനങ്ങള്‍ തെരുവുകളിലേക്കൊഴുകിയ കാഴ്‌ച്ചയ്‌ക്ക് സാര്‍വലൗകികതയുണ്ടായിരുന്നു. പരസ്‌പരം പോരടിച്ചു നില്‍കുന്ന പലസീന്‍, ഇസ്രയേല്‍ ജനത ജോര്‍ദാനികളുമായി ചേര്‍ന്ന്‌ 350 ഒരുക്കിയതായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. ചാവുകടല്‍ തീരത്ത്‌ ജോര്‍ദാനികള്‍ 3 ഉം പലസീന്‍കാര്‍ 5 ഉം ഇസ്രയേലികള്‍ 0 ഉം തീര്‍ത്തു.&lt;br /&gt;&lt;br /&gt;സമൂഹത്തെക്കുറിച്ച്‌ ചിന്തയുള്ളവരെല്ലാം അണിചേരൂ എന്ന ആഹ്വാനം നല്‍കിയത്‌ 350.ഗ്നത്സദ്ദ എന്ന സംഘടനയായിരുന്നു. സമുദ്രജലാധിനിവേശത്തിന്റെ ഭീഷണി നേരിടുന്ന പസഫിക്‌ ദ്വീപുകളിലായിരുന്നു അണിചേരലിന്റെ തുടക്കം. അമേരിക്കന്‍ നഗരങ്ങളില്‍ കനത്തമഴയെ അവഗണിച്ച്‌ ആയിരങ്ങള്‍ തെരുവിലിറങ്ങി, ഫിലിപ്പീന്‍സില്‍ ജനങ്ങള്‍ക്കൊപ്പം സൈനികരും കൈകോര്‍ത്തു, സിഡ്‌നി ഓപ്പറാമന്ദിരത്തിന്റെ പരിസരം ആക്‌ടിവിസ്‌റ്റുകളെക്കൊണ്ടു നിറഞ്ഞു, ആഗോള താപനം തടഞ്ഞില്ലെങ്കില്‍ കടലെടുത്തു പോകുമെന്നു കരുതപ്പെടുന്ന കാറ്റിയ ദ്വീപിലായിരുന്നു വെനെസ്വേലയിലെ സംഗമം.&lt;br /&gt;&lt;br /&gt;ബെര്‍ലിന്‍, ലണ്ടന്‍, പാരീസ്‌, ബെയ്‌റൂത്ത്‌, ഇസാന്‍ബൂള്‍, ജക്കാര്‍ത്ത, ധാക്ക എന്നിങ്ങനെ പരിസ്‌ഥിതി പ്രേമികള്‍ തെരുവിലിറങ്ങിയ സ്‌ഥലങ്ങള്‍ ഏറെയാണ്‌. ഇന്ത്യയില്‍ കൊച്ചിയിലും അഹമ്മദാബാദിലും ശ്രീനഗറിലെ ദാല്‍ തടാകത്തിലുമൊക്കെ 350 എന്ന പ്ലക്കാര്‍ഡുമേന്തി ജനങ്ങള്‍ പരിസ്‌ഥിതി അവബോധം തെളിയിച്ചു. &lt;br /&gt;&lt;br /&gt;വരുംതലമുറയ്‌ക്കു വേണ്ടി കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കക്ഷിതാല്‍പര്യങ്ങള്‍ മറന്ന്‌ രണ്ട്‌ പരിസ്‌ഥിതി സംഘടനകളുടെ ചിറകിന്‍ കീഴില്‍ വന്‍ സമ്മേളനവും പ്രകടനവും നടത്തി. കേരളത്തിനേക്കാള്‍ അല്‌പം മാത്രം വലിപ്പം കൂടുതലുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു പ്രകടനത്തിന്റെ മുന്‍നിരയില്‍. തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനികര്‍ക്കൊപ്പം തെരുവിലിറങ്ങിയതില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളുമുണ്ടായിരുന്നു. കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ ഇതൊക്കെ അറിയുന്നുണ്ടോ?.&lt;br /&gt;---------------------&lt;br /&gt;ഇ.പി. ഷാജുദീന്‍&lt;br /&gt;&lt;br /&gt;sunday mangalam, november 1, 2009&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-4872745245275792198?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/4872745245275792198/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=4872745245275792198' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/4872745245275792198'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/4872745245275792198'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2009/11/350.html' title='ലോകത്തെ സംരക്ഷിക്കാന്‍ 350'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-172632132019538111</id><published>2009-10-26T15:02:00.001+05:30</published><updated>2009-10-26T15:02:48.610+05:30</updated><title type='text'>കാവേരി തടത്തിലെ കാരണവര്‍</title><content type='html'>ഈ കാരണവര്‍ക്ക്‌ പ്രായം അല്‍പം കൂടുതലാണ്‌. ആറരക്കോടി വര്‍ഷം. ഇത്രയും നാളും ചുണ്ണാമ്പ്‌ പൊടിയുടെ അടിയില്‍ സുഖ സുക്ഷുപിയിലായിരുന്നു, അടുത്തിടെ കണ്ടെത്തും വരെ. കണ്ടെത്തിയപ്പോഴാകട്ടെ അനേക കോടി രഹസ്യങ്ങള്‍ തന്റെയൊപ്പം ഉറങ്ങിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഈ കാരണവര്‍ ശാസ്ര ലോകത്തിന്‌ പ്രതീക്ഷയുടെ വെള്ളിവെളിച്ചമേകുന്നു.&lt;br /&gt;&lt;br /&gt;തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ അരിയാലൂരില്‍ അടുത്തിടെ കണ്ടെത്തിയ ദിനോസര്‍ മുട്ടകള്‍ ശാസ്രലോകത്തെ ഇന്നും കുഴപ്പിച്ചുകൊണ്ടിരിക്കുന്ന, എങ്ങനെ ദിനോസര്‍ വംശം ഭൂമുഖത്തു നിന്ന്‌ അപ്രത്യക്ഷമായി എന്ന സമസ്യക്കു മറുപടി നല്‍കുമെന്ന പ്രതീക്ഷയാണുള്ളത്‌. ഇവിടെ നിന്ന്‌ മുമ്പ്‌ ദിനോസര്‍ മുട്ടകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കണ്ടു പിടിത്തം വളരെ യാദൃച്‌ഛികമായിരുന്നു. പെരിയാര്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ കാവേരീനദിക്കരയില്‍ ഖനനത്തിനു പറ്റിയ സ്‌ഥലം തപ്പിക്കൊണ്ടിരിക്കെ ഒരു നീര്‍ച്ചാലിനരികെ മണലില്‍ വൃത്താകൃതിയിലുള്ള ഒരുനിര കുഴികള്‍ കണ്ടെത്തുകയായിരുന്നു. ഒന്നിലധികം നിര വൃത്തങ്ങളുടെ ഒരു കൂട്ടമാണതെന്നു കണ്ടെത്തിയ ശാസ്രജ്‌ഞര്‍ അതൊരു പ്രജനനകേന്ദ്രമാണെന്ന തിരിച്ചറിവില്‍ ഗവേഷണം ആവഴിക്കുവിട്ടു. ഭാരതിയാര്‍, ഭാരതിദാസന്‍ സര്‍വകലാശാലയിലെ ജിയോളജിസ്‌റ്റുകളും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ അതു ദിനോസര്‍ മുട്ടകളാകാമെന്ന നിഗമനത്തിലെത്തിയത്‌. ഫോട്ടോ കണ്ട രാജ്യാന്തര ദിനോസര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്രജ്‌ഞര്‍ നിഗമനം ശരിയാണെന്ന്‌ ഉറപ്പിച്ചു.&lt;br /&gt;&lt;br /&gt;ഒരു മുട്ടയ്‌ക്ക് അഞ്ചുമുതല്‍ എട്ടിഞ്ചുവരെ വ്യാസം. എട്ടെണ്ണമുള്ള ഒരുനിര. അങ്ങനെ പലനിരകള്‍. നദീ തീരത്തോ അടിത്തട്ടിലോ ആണ്‌ മുട്ടകള്‍ കണ്ടെത്തിയത്‌. കൂടുതല്‍ കുഴിച്ചപ്പോള്‍ ദിനോസറുകളുടെ എല്ലുകളും വിസര്‍ജ്യാവശിഷ്‌ടങ്ങളും കണ്ടെത്തി. എന്നാല്‍, ഇതിനേക്കാളൊക്കെ സന്തോഷമേകിയ കണ്ടെത്തല്‍ ഈ അവശിഷ്‌ടങ്ങളെ പൊതിഞ്ഞു നിന്ന പൊടിയുടെ അംശമായിരുന്നു. അഗ്നിപര്‍വ തത്തില്‍ നിന്നുള്ള ലാവാപ്രവാഹം ഉറഞ്ഞുണ്ടാകുന്ന പൊടിയായിരുന്നു അത്‌. ശാസജ്‌ഞരുടെ നിഗമനം ഇങ്ങനെ: ഒരു ചതുരശ്ര കിലോമീറ്ററിലധികം മുട്ടകള്‍ കണ്ടെത്തിയ ഇവിടം ദിനോസറുകളുടെ നഴ്‌സറിയായിരുന്നു. തമ്പടിച്ച്‌ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കുന്ന പ്രദേശം. ആറരക്കോടി വര്‍ഷം മുമ്പുണ്ടായ വന്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ആ കുലമൊന്നാകെ നശിച്ചു. ഇത്‌ ശരിയാണെന്നു വന്നാല്‍ ഉല്‍ക്കാപതനത്തിലാണ്‌ ദിനോസറുകള്‍ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായതെന്ന ഇതുവരെയുള്ള വിശ്വാസം തിരുത്തിയെഴുതേണ്ടിവരും.&lt;br /&gt;&lt;br /&gt;ആക്രമണകാരിയായ ഇരുകാലി കാര്‍ണോവറും നാലുകാലിയും സസ്യഭുക്കുമായിരുന്ന സൗറോപോഡുമായിരുന്നു ഇവിടെ മേഞ്ഞു നടന്നിരുന്ന ദിനോസറുകള്‍ എന്നാണ്‌ കരുതുന്നത്‌. അരിയാലൂരിലെ ദിനോസര്‍ സാന്നിധ്യം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കണ്ടെത്തിയതാണ്‌. 1843-ല്‍ ഇവിടെവച്ച്‌ ബ്രിട്ടീഷ്‌ ദമ്പതികള്‍ക്ക്‌ കുറെ 'വിചിത്രമായ എല്ലിന്‍ കഷണങ്ങള്‍' കിട്ടി. 32 പെട്ടികളിലായി അടുക്കിയ അവ ദിനോസറുകളുടേതായിരുന്നുവെന്ന്‌ തിരിച്ചറിയുന്നത്‌ 1860-ല്‍ ഒരു ബ്രിട്ടീഷ്‌ ജിയോളജിസ്‌റ്റ് ഇവിടെ നിന്ന്‌ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയതോടെയാണ്‌. തൊണ്ണൂറുകളില്‍ വീണ്ടും ദിനോസര്‍ മുട്ടകള്‍ കിട്ടിയെങ്കിലും ഇവിടം അതി വിശാലമായ ദിനോസര്‍ ഈറ്റില്ലമാണെന്ന്‌ തിരിച്ചറിയുന്നത്‌ ഒടുവിലത്തെ കണ്ടു പിടിത്തത്തോടെയാണ്‌. &lt;br /&gt;&lt;br /&gt;പ്രപഞ്ചത്തിന്റെ തന്നെ രഹസ്യങ്ങള്‍ അടങ്ങുന്ന ഒരു പ്രദേശം കണ്ടെത്തിയാല്‍ സാധാരണഗതിയില്‍ അതിന്റെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കുകയാണല്ലോ ചെയ്യുക. എന്നാല്‍, ഇതൊരു വിലപ്പെട്ട സ്‌ഥലമാണെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനസിലായെങ്കിലും സംരക്ഷിക്കാനുള്ള ഒന്നും ഇവിടെ ചെയില്ല. എട്ട്‌ സിമന്റ്‌ ഫാക്‌ടറികളാണ്‌ ഈ പരിസരത്ത്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ മുതിര്‍ന്ന ജിയോളജിസ്‌റ്റായ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടുന്നു. 60,000 ടണ്‍ സിമന്റ്‌ ഒരോ ദിവസവും ഉല്‍പാദിപ്പിക്കപ്പെടുന്നു. ഒരുലക്ഷം ടണ്ണിലധികം ചുണ്ണാമ്പ്‌കല്ലാണ്‌ ഇതിനായി പൊടിക്കുന്നത്‌. ഇക്കാലമത്രയും കൊണ്ട്‌ എത്രയധികം ഫോസിലുകള്‍ ഇവിടെ ചതഞ്ഞരഞ്ഞ്‌ സിമന്റായി ചാക്കില്‍ കയറി പോയിട്ടുണ്ടാവാം. &lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ ഫോസില്‍ ഗവേഷണരംഗത്ത്‌ വളരെകുറച്ചു പേരേ പങ്കെടുക്കുന്നുള്ളു. അവരില്‍ മുന്‍നിരയിലുള്ള പഞ്ചാബ്‌ സര്‍വകലാശാലയിലെ പ്രഫ.അശോക്‌ സാഹ്നിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ശാസ്രരംഗത്തെ അതിപ്രധാനമായ ചുവടുവയ്‌പാണ്‌ അരിയാലൂരിലെ കണ്ടുപിടിത്തം.&lt;br /&gt;&lt;br /&gt;ദിനോസര്‍ പഠനത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന കാര്യംകൂടിയാണിത്‌. പടിഞ്ഞാറ്‌ ഗുജറാത്തില്‍ തുടങ്ങി മധ്യപ്രദേശില്‍ പടര്‍ന്ന്‌ തെക്കുകിഴക്ക്‌ തമിഴ്‌നാട്ടിലെത്തി നില്‍ക്കുന്ന ദിനോസര്‍ പെരുമ. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര വ്യാപക ഭൂപ്രദേശമാണ്‌ ഇത്തരം ഫോസിലുകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;അരിയാലുരില്‍ ഭൂമിക്കടിയില്‍ പലതട്ടിലായി മുട്ടകള്‍ കണ്ടെത്തിയതില്‍ നിന്നു മനസിലായ ഒരുകാര്യം ദിനോസറുകള്‍ ഇവിടേക്ക്‌ സ്‌ഥിരമായി മുട്ടയിടാന്‍ എത്തിയിരുന്നുന്നതാണ്‌. 1859-ല്‍ ഫ്രാന്‍സില്‍ ആദ്യമായി ദിനോസറുകളുടെ മുട്ട കണ്ടെത്തിയ ശേഷം ഇരുന്നൂറോളം സ്‌ഥലങ്ങളില്‍ മുട്ട കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ശാസ്ര ലോകത്തിന്‌ തിരിച്ചറിയാന്‍ പറ്റാത്ത ഒരുകാര്യമുണ്ട്‌ - ദിനോസറുകള്‍ മുട്ട വിരിയിച്ചിരുന്നതെങ്ങനെ എന്ന്‌. പക്ഷികളെ പോലെ അടയിരുന്നായിരുന്നോ അതോ ഉരഗങ്ങളെപ്പോലെ അവയെ തനിയെ വിരിയാന്‍ വിടുകയായിരുന്നോ എന്നത്‌ ഇനിയും അജ്‌ഞാതം. അതിനുള്ള മറുപടി ഈ തമിഴ്‌മണ്ണില്‍ ഉറഞ്ഞു കിടപ്പുണ്ടെന്നാണ്‌ പ്രതീക്ഷ.&lt;br /&gt;&lt;br /&gt;ഇ.പി. ഷാജുദീന്‍&lt;br /&gt;25/10/2009&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-172632132019538111?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/172632132019538111/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=172632132019538111' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/172632132019538111'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/172632132019538111'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2009/10/blog-post_26.html' title='കാവേരി തടത്തിലെ കാരണവര്‍'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-8574558695686181071</id><published>2009-10-22T15:22:00.001+05:30</published><updated>2009-10-22T15:27:35.721+05:30</updated><title type='text'>ചീറ്റയുടെ രണ്ടാം വരവ്‌</title><content type='html'>ചീറ്റയുടെ രണ്ടാം വരവ്‌&lt;br /&gt;  &lt;br /&gt;ഒരു ചീറ്റപ്പുലിയെ കിട്ടിയിരുന്നെങ്കില്‍ ഓട്ടമല്‍സരം നടത്താമായിരുന്നുവെന്ന്‌ കരുതിയിരുന്ന ഓട്ടക്കാരെല്ലാം ഒരുങ്ങിയിരുന്നോളൂ, ചീറ്റപ്പുലിയുടെ വംശം ഇന്ത്യയില്‍ കുറ്റിയറ്റു പോയതിനാല്‍ ഇനി ഒരിക്കലും ഓട്ടമല്‍സരം നടത്തേണ്ടി വരില്ലെന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി- താമസിയാതെ ഇന്ത്യന്‍ കാടുകളിലും ചീറ്റപ്പുലി ചീറ്റിത്തുടങ്ങും.&lt;br /&gt;&lt;br /&gt;ഇന്ത്യയുടെ സ്വന്തം ഭാഷയായ സംസ്‌കൃതത്തിലെ സിത്രകായായില്‍ നിന്നാണ്‌ ചീറ്റയുടെ പേരു വന്നതെങ്കിലും അരനൂറ്റാണ്ടു മുമ്പ്‌ ഇന്ത്യയില്‍ നിന്ന്‌ അവസാന ചീറ്റയും അപ്രത്യക്ഷമായി. സ്വാതന്ത്ര്യത്തിനുമുന്‍പ്‌ സായിപ്പുമാരും രാജാക്കന്മാരുമൊക്കെ വേട്ടയാടിക്കൊന്ന്‌ അവസാനം പേരിനുപോലും ഒന്ന്‌ ഇന്ത്യയില്‍ ഇല്ലാതായി. ഏഷ്യന്‍ വനമേഖലയില്‍ വ്യാപകമായുണ്ടായിരുന്ന മൃഗമായിരുന്നു ഇതെന്നോര്‍ക്കണം. &lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ വംശമറ്റുപോയ ഏക മൃഗവും ചീറ്റയായിരുന്നു. ഇന്ന്‌ ആഫ്രിക്കയിലും ഇറാനിലും, യു.എ.ഇയിലും പാകിസാന്റെ ചില മലയിടുക്കുകളിലും മാത്രമുള്ള ചീറ്റയെ ഇന്ത്യന്‍ കാടുകളില്‍ കുടിയിരുത്താനുള്ള വമ്പന്‍ പദ്ധതി ഒരുങ്ങുകയാണ്‌.&lt;br /&gt;&lt;br /&gt;ആഫ്രിക്കയില്‍ നിന്നോ യു.എ.ഇയില്‍ നിന്നോ ലക്ഷണമൊത്ത പുലികളെ ഇന്ത്യയില്‍ കാട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയെടുക്കാനുള്ളതാണു പദ്ധതി. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലൊക്കെ ഇഷ്‌ടം പോലെ പുലികള്‍ ഉണ്ട്‌. അവയില്‍ ചിലതിനെ ഇവിടേക്കു കൊണ്ടുവരും. കുറെ നാളത്തേക്ക്‌ ചെറിയ ഒരു പ്രദേശത്ത്‌ താമസിപ്പിച്ച്‌ ഇനി കഴിയാന്‍ പോകുന്ന വനത്തിനെക്കുറിച്ച്‌ നന്നായി മനസിലാക്കിക്കൊടുത്തശേഷമായിരിക്കും പുലികളെ കാട്ടിലേക്കു തുറന്നു വിടുന്നത്‌. കാര്യങ്ങളെല്ലാം ഉദ്ദേശിച്ചരീതിയില്‍ നടന്നാല്‍, കര്‍ണാടകയിലെ ബിജാപുര്‍-സോളാപുര്‍ വനത്തില്‍ 60 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ആദ്യമായി ചീറ്റപ്പുലിയുടെ കാലടി പതിയും. ആന്ധ്രാ പ്രദേശിലെ ചില വന പ്രദേശവും കണ്ടു വച്ചിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;കഴിഞ്ഞയാഴ്‌ച രാജ്‌സ്ഥാനിലെ ബികാനെറില്‍ നടന്നയോഗമാണ്‌ പുലിക്കൈമാറ്റത്തിന്‌ അന്തിമ തീരുമാനമെടുത്തത്‌. കര്‍ണാടകയും ആന്ധ്രയും കൂടാതെ ഗുജറാത്തും രാജസ്‌ഥാനും ചത്തിസ്‌ഗഡും മധ്യപ്രദേശും പരിഗണനയിലുണ്ട്‌. &lt;br /&gt;&lt;br /&gt;അടുത്ത പത്തുവര്‍ഷത്തേക്ക്‌ ഓരോ വര്‍ഷവും പത്തോളം പുലികളെ ഇന്ത്യയിലേക്ക്‌ ഇറക്കാനാണ്‌ പരിപാടി. ഇന്ത്യയിലെയും ആഫ്രിക്കയിലെയും ചീറ്റവര്‍ഗങ്ങള്‍ 5000 വര്‍ഷം മുമ്പ്‌ വേര്‍പിരിഞ്ഞതാണ്‌. ഒടുവില്‍ ഇന്ത്യന്‍ ചീറ്റകള്‍ക്ക്‌ പുനര്‍ജനമേകാന്‍ ആഫ്രിക്കന്‍ ചീറ്റകള്‍ വരേണ്ടി വരികയാണ്‌.&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ മൃഗങ്ങളെ കാടുമാറ്റി പാര്‍പ്പിക്കുന്നത്‌ പുതിയ സംഭവമൊന്നുമല്ല. മധ്യപ്രദേശിലെ പന്ന, രാജ്‌സ്ഥാനിലെ സരിസ്‌ക കടുവാ സങ്കേതങ്ങളില്‍ കടുവകളെ മറ്റു സങ്കേതങ്ങളില്‍ നിന്ന്‌ കൊണ്ടുവന്നു പാര്‍പ്പിച്ചത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു. &lt;br /&gt;&lt;br /&gt;ഇങ്ങനെ കടുവയെ മാറ്റിത്താമസിപ്പിക്കേണ്ടി വന്നത്‌ ചീറ്റയെ ഇറക്കുമതി ചെയ്യുന്നതിന്‌ ഭീഷണിയാണെന്നും അഭിപ്രായമുണ്ട്‌. കാരണം, സരിസ്‌കയില്‍ ഒറ്റക്കടുവപോലും ഇല്ലാതായപ്പോഴാണ്‌ അവിടേക്ക്‌ കുടിയേറ്റം വേണ്ടി വന്നത്‌. പന്നയിലാവട്ടെ പെണ്‍കടുവകള്‍ ഇല്ലാതായപ്പോള്‍ ഇറക്കുമതി വേണ്ടിവന്നു. കാല്‍ നൂറ്റാണ്ടിലേറെയായി കടുവാസംരക്ഷണത്തിനു കോടികള്‍ ചെലവഴിച്ചിട്ടും ഇങ്ങനെ കടുവകള്‍ ഇല്ലാതാകുന്ന നാട്ടില്‍ പുറത്തു നിന്നു ചീറ്റപ്പുലിയെ കൊണ്ടു വരുന്നത്‌ എത്രത്തോളം പ്രായോഗികമാകുമെന്നതാണ്‌ പ്രസകമായ ചോദ്യം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വേട്ടയാടപ്പെട്ടത്‌ 110 കടുവകളാണ്‌. ഇതിനിടയില്‍ ചീറ്റപ്പുലികളെ വിദേശത്തു നിന്നു കൊണ്ടുവന്ന്‌ സംരക്ഷിക്കാനായില്ലെങ്കില്‍ അതു പാഴ്‌ചെലവാവില്ലേ എന്നു ചോദിക്കുന്നവരും ഏറെ.&lt;br /&gt;&lt;br /&gt;മാത്രവുമല്ല, മാറിയ കാടിലും കാലാവസ്‌ഥയിലും ആഫ്രിക്കന്‍ ചീറ്റകള്‍ ഇന്ത്യയില്‍ അതിജീവിച്ചേക്കില്ലെന്നു പറയുന്നവരും ഉണ്ട്‌. രാജസ്‌ഥാനിലെ മുഖ്യ വനപാലകന്‍ ആര്‍.എന്‍. മല്‍ഹോത്ര ഈ അഭിപ്രായക്കാരനാണ്‌. &lt;br /&gt;&lt;br /&gt;ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ്‌ മോലിക്യുലാര്‍ ബയോളജി ചീറ്റയെ ക്ലോണ്‍ ചെയു സൃഷ്‌ടിക്കാന്‍ പരിപാടി ഇട്ടിരുന്നു. ഇറാനില്‍ നിന്ന്‌ ഒരു ജോഡി ചീറ്റയെ കൊണ്ടുവന്ന്‌ ക്ലോണ്‍ ചെയ്യാനായിരുന്നു പരിപാടി. ഇറാന്‍ സമ്മതിക്കാതിരുന്നതിനാല്‍ അതു നടന്നില്ല. പിന്നീട്‌ ആ പദ്ധതി ഉപേക്ഷിക്കുകയും ചെയു. പിന്നീട്‌ ഇന്ത്യ ഇറാനോട്‌ ഒരു ചീറ്റയെ വിട്ടു തരാമോ എന്നു ചോദിച്ചു. സമ്മതമല്ലെന്നായിരുന്നു മറുപടി. ഇപ്പോള്‍ ഇറാന്‌ അരസമ്മതമായിട്ടുണ്ട്‌- ഒരു സിംഹത്തെ കൊടുത്താല്‍ ഒരു ചീറ്റയെ തരാം. ഇന്ത്യ ഇനിയും സമ്മതം മൂളിയിട്ടില്ല.&lt;br /&gt;&lt;br /&gt;എന്തായാലും വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ സ്വപ്‌നപദ്ധതിയാണ്‌ ചീറ്റയുടെ രണ്ടാം വരവ്‌. വൈല്‍ഡ്‌ ലൈഫ്‌ ട്രസ്‌റ്റ് തലവന്‍ എം.കെ. രഞ്‌ജിത്‌ സിംഗിനെയും വന്യജീവി വിദഗ്‌ധന്‍ വൈ. വി. ഝാലയെയും പോലുള്ളവര്‍ പിന്തുണയുമായി ഉള്ളതിനാല്‍ ജയ്‌റാം രമേശ്‌ ശുഭാപ്തി വിശ്വാസത്തിലാണ്‌.&lt;br /&gt;&lt;br /&gt;സണ്‍ഡേ മംഗളം സെപ്റ്റംബര്‍ 20, 2009&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-8574558695686181071?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/8574558695686181071/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=8574558695686181071' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/8574558695686181071'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/8574558695686181071'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2009/10/blog-post_22.html' title='ചീറ്റയുടെ രണ്ടാം വരവ്‌'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-4327009046072896381</id><published>2009-10-20T15:37:00.001+05:30</published><updated>2009-10-20T15:37:58.692+05:30</updated><title type='text'>അതിജീവനത്തിനു പൊരുതുന്ന ദേശീയ ജലജീവി</title><content type='html'>&lt;span class="Apple-style-span" style="font-family: Meera; font-size: 18px; "&gt;മനുഷ്യനുമായി ചങ്ങാത്തം കൂടുന്ന അപൂര്‍വം ജലജീവികളിലൊന്നാണ്‌ ഡോള്‍ഫിന്‍. സര്‍ക്കസ്‌ കൂടാരങ്ങളിലെ ആനകളെപ്പോലെ ജലപ്പരപ്പിനു മീതേ ചാടിത്തുള്ളി, കുത്തിമറിഞ്ഞ്‌ സിംക്രണൈസ്‌ഡ് സ്വിമ്മിംഗ്‌ നടത്തുന്ന ഡോള്‍ഫിനുകളെ മലയാളി അല്‍ഭുതത്തോടെ ആദ്യം കണ്ടത്‌ കൃത്യം 30 വര്‍ഷം മുമ്പ്‌ ഏഴാം കടലിനക്കരെ എന്ന സിനിമയിലാണ്‌. അമേരിക്കയിലെ മീനുകള്‍ ഇതിലപ്പുറവും കാണിക്കുമെന്നാണ്‌ അന്ന്‌ പഴമക്കാര്‍ പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;പിന്നെ ദൂരദര്‍ശനിലെ കടലിനടിയിലെ അല്‍ഭുതങ്ങളില്‍ ഡോള്‍ഫിന്‍ പതിവുകാരനായി. ഡിസ്‌കവറിയും ആനിമല്‍ പ്ലാനറ്റുമൊക്കെ വന്നപ്പോള്‍ ഡോള്‍ഫിനേക്കാള്‍ വലിയ പുലികള്‍ കടലിലുണ്ടെന്നു കൊച്ചു കുട്ടികള്‍ക്കു പോലും ബോധ്യമായി. ആര്‍ക്കും ഒരു ശല്യവുമില്ലാതെ സ്വസ്‌ഥം ജീവിച്ചു പോന്നിരുന്ന ശുദ്ധജല ഡോള്‍ഫിനെ കഴിഞ്ഞയാഴ്‌ച്ച നാമെല്ലാം പത്രവാര്‍ത്തയാക്കി-ദേശീയ ജലജീവി എന്ന പദവി നല്‍കിക്കൊണ്ട്‌. ദേശീയ പക്ഷിയുടെയും ദേശീയ മൃഗത്തിന്റെയുമൊക്കെ കാര്യം തീരെ കഷ്‌ടമാണ്‌. സംരക്ഷിത കേന്ദ്രങ്ങളില്‍ പോലും കുറ്റിയറ്റുപോകുന്ന ഗതികേടാണ്‌ ദേശീയ മൃഗം കടുവയുടേത്‌. ദേശീയ പക്ഷിയായ മയിലാവട്ടെ ഓരോ ദിവസവും മനുഷ്യരുടെ കടന്നുകയറ്റത്തില്‍ ആവാസ സ്‌ഥാനം നഷ്‌ടപ്പെട്ട്‌ അഗതിയായിക്കൊണ്ടിരിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;ഏതാണ്ട്‌ ഇതേ അവസ്‌ഥ തന്നെയാണ്‌ ഡോള്‍ഫിനും. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ നദികളില്‍ വളരെയധികം ഉണ്ടായിരുന്ന ഡോള്‍ഫിനുകള്‍ ഇന്ന്‌ രാജ്യമൊട്ടാകെ രണ്ടായിരത്തിന്‌ ഇറ്റു മുകളിലെ കാണൂ. ദേശീയ പദവികിട്ടുന്നതിനൊപ്പം സംരക്ഷണവും കിട്ടുന്നില്ലെങ്കില്‍ അടുത്ത നൂറ്റാണ്ട്‌ പുലരുന്നതുകാണാന്‍ ഇന്ത്യന്‍ നദികളില്‍ ഡോള്‍ഫിനുകള്‍ ഉണ്ടാവില്ല.&lt;br /&gt;&lt;br /&gt;മനുഷ്യന്റെ താളത്തിനു തുള്ളുന്ന കടല്‍ ഡോള്‍ഫിനുകളോട്‌ വ്യത്യസമാണ്‌ ബിഹാറില്‍ സൂസ്‌ എന്നറിയപ്പെടുന്ന ശുദ്ധജല ഡോള്‍ഫിനുകള്‍.നീളം രണ്ടുമുതല്‍ രണ്ടര മീറ്റര്‍ വരെ. നല്ല മിനുസമുള്ള പുറംചാരഛായ കലര്‍ന്ന കറുപ്പു നിറം നീണ്ട മൂക്കും ചുണ്ടും... ഇതാണ്‌ ശുദ്ധജല ഡോള്‍ഫിനുകളുടെ പുറം കാഴ്‌ച്ച. ബിഹാറില്‍ പട്‌ന മുതല്‍ ഭഗല്‍പുര്‍ വരെ ഗംഗാനദിയില്‍ കാണുന്ന ഈ ഇനത്തിനെ ഗംഗാ ഡോള്‍ഫിനെന്നും വിളിക്കും. ബ്രഹ്‌മപുത്രയിലും സിന്ധു നദിയിലും അതിന്റെ കൈവഴികളിലും കാണപ്പെടുന്ന സൂസ്‌ എന്ന ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയാക്കണമെന്ന്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറാണ്‌ ആദ്യം ആവശ്യപെട്ടത്‌. കേന്ദ്ര മന്ത്രി ജയ്‌റാം രമേശ്‌ അത്‌ അതിവേഗം സാധിച്ചെടുത്തു.&lt;br /&gt;&lt;br /&gt;ഭഗല്‍പുരില്‍ ഗംഗാ ഡോള്‍ഫിന്‍ സാങ്ങ്‌ച്വറി സ്‌ഥാപിച്ചു കൊണ്ട്‌ 1991-ല്‍ ബിഹാര്‍ സര്‍ക്കാരാണ്‌ ആദ്യം ഡോള്‍ഫിനുകളെ സംരക്ഷണ വലയത്തിലാക്കിയത്‌. അനുദിനം ഡോള്‍ഫിനുകളുടെ എണ്ണം കുറഞ്ഞുവരുന്നതു കണ്ട്‌ സമരപാതയിലെത്തിയ പരിസ്‌ഥിതി പ്രവര്‍ത്തകരാണ്‌ സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചത്‌.&lt;br /&gt;&lt;br /&gt;അയ്യോപാവമാണെങ്കിലും കാഴച്ചയിലെ വില്ലത്തമാണ്‌ ഇവയ്‌ക്കു വിനയായത്‌. നീണ്ട ചുണ്ട്‌ കാണുമ്പോള്‍ അത്‌ ആക്രമണകാരിയാണെന്നാണ്‌ ജനങ്ങളുടെ വിചാരം. ഇത്‌ അബദ്ധത്തില്‍ കുടുങ്ങിയാല്‍ തന്നെ മീന്‍പിടുത്തക്കാര്‍ കൊന്നുകളയുകയാണ്‌ പതിവ്‌. ഇതു കൂടാതെയാണ്‌ വേട്ടക്കാരുടെ ശല്യം. ഡോള്‍ഫിനുകളുടെ മാംസത്തില്‍ മെര്‍ക്കുറിയുടെ അളവ്‌ വളരെ കൂടുതലായതിനാല്‍ മനുഷ്യര്‍ക്കു കഴിക്കാനാവില്ല. എന്നാല്‍ ഇവയുടെ മാംസത്തില്‍ നിന്നുണ്ടാക്കുന്ന എണ്ണ മനുഷ്യശരീരത്തിലെ മുറിവുണക്കാന്‍ ഉപയോഗിക്കുന്നു. ലൈംഗിക ഉത്തേജന മരുന്നുണ്ടാക്കാമെന്ന ചിന്തയിലും ഇവയെ കൊന്നൊടുക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;എന്നാല്‍, ഇവയെ ഇല്ലായ്‌മ ചെയ്യാനുള്ള നിരവധികാര്യങ്ങളാണ്‌ പരോക്ഷമായി മനുഷ്യന്‍ ചെയ്യുന്നത്‌. ഹിമാലയത്തില്‍ നിന്ന്‌ രണ്ടായിരം കിലോമീറ്ററോളം ഒഴുകിയാണ്‌ ഗംഗ ബിഹാറിലെത്തുന്നത്‌. ഇതിനിടയില്‍ മനുഷ്യന്‍ ഇടുന്ന മാലിന്യമെല്ലാം ഡോള്‍ഫിനുകളുടെ കുലം മുടിച്ചു. വിവിധ ഉത്സവങ്ങളോടനുബന്ധിച്ച്‌ ഗംഗയില്‍ നിമജ്‌ജനം ചെയ്യുന്ന ദേവരൂപങ്ങളെല്ലാം ഡോള്‍ഫിന്റെ ജീവിതത്തെയാണു ബാധിച്ചത്‌. നഗരമാലിന്യങ്ങളും മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങളും വ്യാവസായിക മാലിന്യങ്ങളും ഡോള്‍ഫിനുകളുടെ ആവാസവ്യവസ്‌ഥ തകര്‍ത്തു. ഗംഗയില്‍ പണിതിരിക്കുന്ന അമ്പതിലധികം അണക്കെട്ടുകള്‍ ഡോള്‍ഫിനെ വംശീയമായി ഛിന്നഭിന്നമാക്കിയതാണ്‌ അവയുടെ വംശമറ്റുപോകാനുണ്ടായ പ്രധാന കാരണം.&lt;br /&gt;&lt;br /&gt;ദേശീയ ജലജീവിയെന്ന ലേബലായതോടെ ബിഹാറില്‍ ഡോള്‍ഫിന്‍ വേട്ടക്കാരെ തേടി പോലീസ്‌ ഇറങ്ങിയിട്ടുണ്ട്‌. ഗംഗാ ഡോള്‍ഫിനുകളെക്കുറിച്ച്‌ രണ്ടുവര്‍ഷം വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ വിശദമായ പഠനം നടത്തിയിരുന്നു. അവരുടെ സംരക്ഷണ പദ്ധതിക്കു പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രൊജക്‌ട് ഡോള്‍ഫിന്‍ പദ്ധതി ഉടനേ പ്രഖ്യാപിക്കപ്പെട്ടേക്കും.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-4327009046072896381?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/4327009046072896381/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=4327009046072896381' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/4327009046072896381'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/4327009046072896381'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2009/10/blog-post_5090.html' title='അതിജീവനത്തിനു പൊരുതുന്ന ദേശീയ ജലജീവി'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-920737827206717259</id><published>2009-10-20T15:34:00.001+05:30</published><updated>2009-10-20T15:34:38.055+05:30</updated><title type='text'>മുട്ടയ്‌ക്കുള്ളിലെ പ്രത്യാശ</title><content type='html'>&lt;span class="Apple-style-span" style="font-family: Meera; font-size: 18px; "&gt;ആ രണ്ടു മുട്ടകള്‍ വിരിഞ്ഞുവരുന്നതു കണ്ടപ്പോള്‍ സൂര്യന്‍ ഉദിക്കുന്നതു പോലെയാണ്‌ ശാസ്രജ്‌ഞന്മാര്‍ക്കു തോന്നിയത്‌. ശരിക്കും അതൊരു ഉദയമായിരുന്നു. ഏതാണ്ട്‌ അന്യം നിന്ന ഒരു ജീവിവര്‍ഗത്തിന്റെ തിരിച്ചുവരവിനെ ഉദയം എന്നല്ലതെ എന്തു പറയാന്‍?&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ അവസാനത്തിലേക്കടുക്കുന്ന കഴുകന്മാരെ പുനര്‍ജനിപ്പിക്കാനുള്ള പദ്ധതിയുടെ വിജയകരമായ മുന്നേറ്റമായിരുന്നു ഹരിയാനയില്‍ പിഞ്‌ജോറിലെ വൈല്‍ഡ്‌ ലൈഫ്‌ സെന്ററില്‍ അടുത്തിടെ കണ്ടത്‌. സ്ലെന്‍ഡര്‍ ബില്ല്‌ഡ് വള്‍ചര്‍ ഇനത്തില്‍ പെട്ട ഈ പക്ഷി ഇതാദ്യമായായിരുന്നു പരീക്ഷണശാലയില്‍ വിരിയുന്നത്‌. വിവിധ ഇനങ്ങളിലായി നാലുകോടിയിലധികം കഴുകന്മാരുണ്ടായിരുന്ന ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷംകൊണ്ട്‌ അവയുടെ 90 ശതമാനവും ചത്തൊടുങ്ങി എന്നറിയുമ്പോഴേ ഈ മുട്ടവിരിയലിന്റെ പ്രാധാന്യം നമുക്കു മനസിലാകൂ.&lt;br /&gt;&lt;br /&gt;ലോകത്തില്‍ ആകെ ആയിരത്തില്‍ താഴെയാണ്‌ ഈ ഇനത്തില്‍ പെട്ട പക്ഷികള്‍ ഉള്ളത്‌. അതിനാല്‍തന്നെ ഇവിടെ നേടിയ വിജയം അതി പ്രധാനവുമാണ്‌. പിഞ്‌ജോറിനു പുറമെ, പശ്‌ചിമ ബംഗാളിലെ രാജഭട്‌ഖാവായിലും അസമില്‍ ഗുവാഹട്ടിയിലെ രാം സെന്ററിലുമാണ്‌ കഴുകന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നത്‌. മുന്‍നിര പരിസ്‌ഥിതി സംഘടനയായ ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിയ്‌ നടത്തുന്ന രാജഭട്‌ഖാവായിലും രണ്ടു മുട്ടകള്‍ ഉണ്ടായെങ്കിലും രണ്ടിടത്തും ഓരോ മുട്ടയേ വിരിഞ്ഞുള്ളു. എങ്കിലും സംരക്ഷണം എന്ന ലക്ഷ്യത്തില്‍ അത്‌ വലിയ നേട്ടമായാണ്‌ ശാസ്രലോകം കരുതുന്നത്‌.&lt;br /&gt;&lt;br /&gt;ഹിമാചല്‍പ്രദേശിനു വടക്കു ഭാഗത്തുള്ള മേഖലയില്‍ ഒരിക്കല്‍ ഇവയെ വന്‍തോതില്‍ കാണാനുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അതു പഴങ്കഥയായി. അസമില്‍ ചിലയിടത്തു കണ്ടാലായി.&lt;br /&gt;&lt;br /&gt;കാട്ടിലല്ലാതെ പരീക്ഷണശാലയില്‍ ഈ ഇനം കഴുകന്‍ പിറക്കുന്നത്‌ അത്യപൂര്‍വ സംഭവമാണ്‌. നാലു വയസായിക്കഴിഞ്ഞാല്‍ പിന്നെ വര്‍ഷത്തില്‍ ഒന്നെന്ന വിധമാണ്‌ ഇവ മുട്ടയിടുക. ഇനി ഇവയെ പരിരക്ഷിക്കുക എന്ന അതീവ ദുഷ്‌കരമായ ലക്ഷ്യമാണ്‌ ശാസ്രജ്‌ഞര്‍ക്കു മുന്നില്‍ ഉള്ളത്‌.&lt;br /&gt;&lt;br /&gt;സ്ലെന്‍ഡര്‍ ബില്ല്‌ഡ് ഇനത്തില്‍ പെട്ടതു മാത്രമല്ല, വൈറ്റ്‌ ബായ്‌ക്ക്ഡ്‌, ലോങ്ങ്‌ ബില്ല്‌ഡ് എന്നിവയുടെ നിലയും പരിതാപകരമാണ്‌. ഇവയും പിഞ്‌ജോറില്‍ പരിരക്ഷിക്കപ്പെടുന്നുണ്ട്‌ എന്നതാണ്‌ പ്രതീക്ഷനല്‍കുന്നത്‌.&lt;br /&gt;&lt;br /&gt;കന്നുകാലികള്‍ക്കു നല്‍കുന്ന ഡൈക്ലോഫെനാക്‌ എന്ന മരുന്നാണ്‌ ഇന്ത്യയില്‍ കഴുകന്മാര്‍ക്ക്‌ അന്തകനായത്‌. ഈ മരുന്നു കഴിച്ചിട്ടുള്ള മൃഗങ്ങളുടെ മാസം തിന്നുന്ന കഴുകന്മാര്‍ ചത്തുവീഴുകയാണു പതിവ്‌. ഈ മരുന്നിന്റെ ഉപയോഗം നിരോധിച്ചതാണെങ്കിലും ഇപ്പോഴും നിര്‍ബാധം തുടരുന്നു.&lt;br /&gt;&lt;br /&gt;പരീക്ഷണശാലകളിലെ ഈ ശുഭ വാര്‍ത്തയ്‌ക്കു പിന്നാലെയാണ്‌ ചൈനീസ്‌ അതിര്‍ത്തിയില്‍ നിന്ന്‌ മറ്റൊരു നല്ല വാര്‍ത്ത പക്ഷി സ്‌നേഹികളെ തേടിയെത്തുന്നത്‌. അടുത്തിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതലായി കാണുന്നത്‌ ഇരു രാജ്യങ്ങളുടെയും സൈനികരെ ആണെങ്കിലും ഹിമാചല്‍ പ്രദേശിലെ ചൈനീസ്‌ അതിര്‍ത്തിയായ ലാഹൗള്‍-സ്‌പിതി, കിന്നൗര്‍ ജില്ലകളിലെ മഞ്ഞു കൊടുമുടികള്‍ക്കു മീതെയാണ്‌ ഇല്ലാതായി എന്നു കരുതിയിരുന്ന താടിക്കാരന്‍ കഴുകനെ കണ്ടെത്തിയത്‌. ഇവിടെ ഡൈക്ലോഫെനാക്കിന്റെ ഉപയോഗം ഇല്ലാത്തതിനാല്‍ ഇരുന്നൂറോളം താടിക്കാരന്മാര്‍ സസുഖം വാഴുന്നു. സ്‌പിതി താഴ്‌വരയിലാകട്ടെ ചൈനയില്‍ നിന്നുള്ള താടിക്കാരന്മാര്‍ ഇടയ്‌ക്കിടെ സന്ദര്‍ശനം നടത്തുന്നതുമുണ്ട്‌. ഇവയെ സംരക്ഷിക്കാന്‍ ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിയുടെ സഹായം തേടിയിരിക്കുകയാണ്‌ ഹിമാചല്‍ സര്‍ക്കാര്‍.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-920737827206717259?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/920737827206717259/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=920737827206717259' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/920737827206717259'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/920737827206717259'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2009/10/blog-post_20.html' title='മുട്ടയ്‌ക്കുള്ളിലെ പ്രത്യാശ'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-6549006621863615284</id><published>2009-10-20T15:32:00.000+05:30</published><updated>2009-10-20T15:33:42.147+05:30</updated><title type='text'>കടുവ വലിയ പുലിയല്ല</title><content type='html'>&lt;span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "&gt;&lt;table width="100%" border="0" cellspacing="0" cellpadding="0"&gt;&lt;tbody&gt;&lt;tr&gt;&lt;td width="100%" align="left" valign="top" class="mainheadingnews" style="font-family: Meera; font-size: 25px; font-weight: bold; "&gt;&lt;br /&gt;&lt;/td&gt;&lt;/tr&gt;&lt;tr height="10px"&gt;&lt;td align="right" class="fontenglish" style="font-family: 'Trebuchet MS', arial, 'MS Sans Serif'; font-size: 13px; "&gt;&lt;br /&gt;&lt;/td&gt;&lt;/tr&gt;&lt;tr height="10px"&gt;&lt;td&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="fontmalayalam" id="storyTextMalayalam" style="font-family: Meera; font-size: 18px; vertical-align: middle; "&gt;കടുവാ സംരക്ഷണത്തിനു പ്രതിവര്‍ഷം 20 കോടിയോളം രൂപ ഇന്ത്യയില്‍ ചെലവിടുന്നുണ്ടെങ്കിലും കടുവയുടെ കാര്യം കഷ്‌ടത്തിലാണെന്നാണ്‌ സര്‍ക്കാരിന്റെ തന്നെ കണക്ക്‌. ഈവര്‍ഷം ഇതുവരെ കടുവാസംരക്ഷണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടത്‌ 52 കടുവകള്‍. പരിസ്‌ഥിതി സംഘടനകളുടെ കണക്കനുസരിച്ച്‌ ഇത്‌ 66 എണ്ണമാണ്‌. കടുവകള്‍ക്ക്‌ വിശാലമായി ജീവിക്കാനുള്ള വനവിസൃതി അനുദിനം കുറഞ്ഞുവരികയാണ്‌. കാട്ടില്‍ രക്ഷയില്ലാതാകുന്നതോടെ നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങള്‍ക്ക്‌ അവിടെ മനുഷ്യനെ നേരിടേണ്ടി വരികയും ചെയ്യുന്നു. ഇതു രണ്ടും കൂടാതെയാണ്‌ വേട്ടക്കാരുടെ ശല്യം. അങ്ങനെ ദേശീയ മൃഗം ജീവിക്കാന്‍ കഷ്‌ടപ്പെടുകയാണ്‌.&lt;br /&gt;&lt;br /&gt;ഒരു കടുവയ്‌ക്ക് സ്വൈര്യമായി ജീവിക്കാന്‍ 25 ചതുരശ്ര കിലോമീറ്റര്‍ വനം വേണമെന്നാണ്‌ കണക്ക്‌. ഈ വിസൃതി ലഭ്യമാകാതെ വരുമ്പോള്‍ ഒന്നിലധികം കടുവകള്‍ തമ്മില്‍ പോരാട്ടം ഉറപ്പാണ്‌. ഇങ്ങനെ പുറത്താക്കപ്പെടുന്ന കടുവകള്‍, വനത്തില്‍ ഇരയെ കിട്ടാതെ വരുന്നവ തുടങ്ങിയവ വനത്തിന്റെ വരമ്പത്തുള്ള ജനവാസ മേഖലയിലേക്കു വരും. അവിടെ വളര്‍ത്തു മൃഗങ്ങളെയും ചിലപ്പോള്‍ മനുഷ്യരെതന്നെയും പിടിച്ചു കഴിയുന്നതോടെയാണ്‌ മനുഷ്യന്‍ കടുവയുടെ അന്തകനാകുന്നത്‌.&lt;br /&gt;&lt;br /&gt;ഇന്നെ, സദാ ആയുധങ്ങളുമായി കടുവയെ ഉന്നം വച്ചു വരുന്ന വേട്ടക്കാരുമാകുമ്പോള്‍ ചിത്രം പൂര്‍ത്തിയായി. 1994നും 2007നും ഇടയില്‍ 832 കടുവകളാണ്‌ ഇന്ത്യയില്‍ വേട്ടക്കാര്‍ക്ക്‌ ഇരയായത്‌. 'വന്‍പൂച്ചകളെ' സംരക്ഷിക്കാന്‍ നിലവിലുള്ള സംവിധാനമൊന്നും പോരാതെ വന്നതോടെ കടുവാ സംരക്ഷണത്തിനു മാത്രം ഒരു സേനയെ ഉണ്ടാക്കാനുള്ള ആലോചനയിലാണ്‌ സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട കടുവാ സംരക്ഷണ കേന്ദ്രമായ കോര്‍ബറ്റ്‌ ടൈഗര്‍ റിസര്‍വില്‍ ഇതിനു തുടക്കം കുറിക്കും. ഉത്തരാഞ്ചലിലെ കോര്‍ബറ്റില്‍ 160 കടുവകളാണുള്ളത്‌. അതാണ്‌ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണവും. നിലവിലുള്ള സംരക്ഷണ സേനയെ സഹായിക്കുന്ന വിധത്തിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. അടുത്ത ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സേനയില്‍ 112 പേരാണുള്ളത്‌. കോര്‍ബറ്റ്‌ പാര്‍ക്കില്‍ താമസിക്കുന്ന ആദിവാസി ജനവിഭാഗമായ വന്‍ ഗുജ്‌ജാറുകളും ഇതിലുണ്ടാവും. തദ്ദേശീയരുടെ വനത്തേക്കുറിച്ചുള്ള അറിവ്‌ പരമാവധി മുതലാക്കുകയാണ്‌ ഇതിന്റെ പിന്നിലെ ഉദ്ദേശം.&lt;br /&gt;&lt;br /&gt;പക്ഷേ ഇതൊക്കെ ചെയാലും ഇന്ത്യക്കു പുറത്തുനിന്നുള്ള കടുവാക്കൊലപാതകങ്ങളെ തടയാന്‍ ആവുന്നില്ലെന്നുള്ളതാണ്‌ ഒരു പ്രധാന തടസം. പശ്‌ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലുമൊക്കെ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ്‌ കടുവകളെ തേടി വേട്ടക്കാരെത്തുന്നത്‌. ഇവരെ തടയാനും കടുവകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം പ്രചരിപ്പിക്കാനുമായി അയല്‍ രാജ്യങ്ങളുടെ സഹായം തേടാനൊരുങ്ങുകയാണ്‌ ഇന്ത്യ. കടുവകളുടെ പ്രധാന വിപണി ചൈനയാണ്‌. കടുവയുടെ ഓരോ ഭാഗവും ഇവിടെ ഓരോ ഉല്‍പന്നങ്ങള്‍ക്ക്‌ അസംസ്‌കൃതവസുവാകുന്നു. അതൊന്ന്‌ തടയാനായി പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേശ്‌ ചൈനയ്‌ക്കു പോയെങ്കിലും അവര്‍ ഗൗനിച്ചതേയില്ല. ആ വഴിക്കുള്ള കടുവാവധം തുടരുമെന്നര്‍ഥം.&lt;br /&gt;&lt;br /&gt;കടുവകളെ കൊന്നൊടുക്കിയതിന്റെ ഏറ്റവും രൂക്ഷത അനുഭവിച്ച 'സംരക്ഷണ കേന്ദ്ര'മാണ്‌ മധ്യപ്രദേശിലെ പന്നാ. അവിടെ കടുവ ഒന്നും ഇല്ലാതായതോടെ രണ്ടു കടുവകളെ ഇവിടേക്ക്‌ ഇറക്കുമതി ചെയിരുന്നു. ഇവയുടെ നീക്കം പഠിക്കാന്‍ റേഡിയോ കോളറും ഘടിപ്പിച്ചായിരുന്നു അവയെ കാട്ടിലിറക്കിയത്‌. ഇപ്പോഴിതാ രണ്ടു റേഡിയോ കോളറും പ്രവര്‍ത്തിക്കാതായി. കന്‍ഹാ റിസര്‍വില്‍ പത്തു കടുവകളെയാണ്‌ കോളര്‍ ഘടിപ്പിച്ചു വിട്ടത്‌. അതില്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല. കടുവകളെക്കുറിച്ചു കൂടുതല്‍ പഠിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയാണിത്‌.&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-6549006621863615284?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/6549006621863615284/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=6549006621863615284' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/6549006621863615284'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/6549006621863615284'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2009/10/blog-post.html' title='കടുവ വലിയ പുലിയല്ല'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-8193284661775531233</id><published>2007-06-28T12:14:00.000+05:30</published><updated>2007-06-28T12:22:24.506+05:30</updated><title type='text'>ഓടിക്കോ പാട്ടു വരുന്നു</title><content type='html'>നാട്ടില്‍ റേഡിയോ വന്ന കാലത്ത്‌ ചലച്ചിത്ര ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ ജനങ്ങളൊന്നാകെ ഓടിക്കൂടിയിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്‌.&lt;br /&gt;ഇന്ന് പാട്ടുകേള്‍ക്കുമ്പോള്‍ ജനം ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെടുന്ന അവസ്ഥയിലേകെത്തിയിരിക്കുന്നു. ജനത്തിനെ പാട്ടുകേള്‍ക്കുന്നതില്‍ നിന്നു മാത്രമല്ല, പാട്ടുകേള്‍ക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നതില്‍ നിന്നു പോലും ഓടിച്ചു കളയുന്ന സരംഭമാണ്‌ പുതിയ പടമായ ചലഞ്ചിലെ ഗാനങ്ങള്‍. ഡബ്ബിംഗ്‌ സിനിമയായതിനാല്‍ പാട്ടെഴുത്തുകാരന്‌ പരിമിതികളുണ്ടാകാമെങ്കിലും ഒരു സര്‍ഗ സൃഷ്ടി രൂപപ്പെടുത്തുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മര്യാദ പോലും മറന്നു കളഞ്ഞ ഒരു ഗാനരചയിതാവിനെയാണ്‌ ചലഞ്ചിനു പിന്നില്‍ കാണുന്നത്‌. കീരവാണിയുടെ താള സമ്പുഷ്ടമായ ഈണങ്ങള്‍ക്കൊപ്പിച്ച്‌ സിജു പറവൂര്‍ പദം നിരത്തിയ ആറു പാട്ടുകളാണ്‌(?) ഈ സിനിമയിലുള്ളത്‌. ഇവയെ പാട്ടുകളെന്നു വിളിക്കാമെങ്കില്‍ മീനച്ചിലാറ്റിലെ പാറക്കല്ലുകളെ വജ്രങ്ങളെന്നു വിളിക്കാം. വിനീത്‌ ശ്രീനിവാസനും മഞ്ജരിയും ചേര്‍ന്നു പാടിയ 'കണ്ണേ കണ്ണാടി മുല്ലേ' ആണ്‌ ആദ്യ ഗാനം. ഇതിലെ പാട്ടുകളിലെ ആകെ കൊള്ളാവുന്ന നാലു വരികള്‍ ഇതിന്റെ പല്ലവിയാണ്‌.&lt;br /&gt;'കണ്ണേ കണ്ണാടി മുല്ലപ്പെണ്ണേ നീ കൂടെ വന്നാല്‍&lt;br /&gt; നല്‍കാം ഞാന്‍ ഉള്ളതെല്ലാം ചെല്ലമ്മാ&lt;br /&gt;ശൃംഗാരി നിന്‍ കണ്ണില്‍ നറു മന്ദാരപ്പുവല്ലോ&lt;br /&gt;വന്നെല്ലാമെല്ലാമെനിക്ക്‌ മെല്ലെ മെല്ലെ തായമ്മാ'&lt;br /&gt;പുതിയ ഗായകര്‍ക്കു പൊതുവായുള്ള വ്യക്തതയില്ലാത്ത ആലാപനം ഈ രണ്ടു ഗായകരെയും ബാധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ്‌ ഈ ഗാനം. ഇതില്‍ പലയിടത്തും മഞ്ജരിയുടെ ആലാപനം വ്യക്തമല്ല. വിനീതും ചില സ്ഥലങ്ങളില്‍ നിരാശപ്പെടുത്തുന്നു. അതിനൊപ്പമാണ്‌ രചനയിലെ വൈകല്യങ്ങള്‍. നായികയെ കൊണ്ട്‌ 'കല്ലല്ല, കരിങ്കല്ലാ ഞാന്‍' എന്നു പാടിക്കുന്ന ഗാനരചയിതാവ്‌ തൊട്ടടുത്ത്‌ പാടിക്കുന്നത്‌ 'അല്ലിപ്പൂഞ്ചെണ്ടാണേ' എന്നാണ്‌. കരിങ്കല്ലുപോലിരിക്കുന്ന അല്ലിപ്പൂഞ്ചെണ്ട്‌ കണ്ടുപിടിക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടാവണം. ഒഴുക്കുള്ള താളമുണ്ടെന്നതാണ്‌ ഈ പാട്ടിന്റെ ഏക ഗുണം.&lt;br /&gt;വിധു പ്രതാപും ബി.ലക്ഷ്മിയും പാടുന്ന അടുത്ത ഗാനത്തിന്റെ പല്ലവി കാണുക&lt;br /&gt;'എന്നെ മയക്കാന്‍ ഇത്തിരിയുള്ളൊരു ശര്‍ക്കര കാട്ടേണ്ട&lt;br /&gt;എന്നെ നോക്കി നീ വെറുതേ വെള്ളമിറക്കേണ്ടാ&lt;br /&gt;അമ്പടാ നീയേ ഊം കള്ള&lt;br /&gt;ന്‍ഹല്ല പിന്നെ പോ പോ പൊന്നേ&lt;br /&gt;വെട്ടിവിഴുങ്ങാലോ എന്നെ മുത്തം വയ്ക്കാലോ&lt;br /&gt;നിനക്കു ദണ്ണം വേണ്ട, നീ ചൂടാകേണ്ട....'&lt;br /&gt;ഇതിനെ പാട്ടെന്നു വിളിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും സാധിക്കില്ല. ഇതിലെ ഒറ്റക്കേള്‍വിക്ക്‌ മനസിലാകുന്ന രണ്ടു വരി കൂടി കാണൂ&lt;br /&gt;'പച്ചരിയരിച്ചിട്ട്‌ നല്ലൊരു പത്തിരി വയ്ക്കാലോ&lt;br /&gt;പിന്നെ നമുക്കു തിന്നാം, നമുക്കു ചേര്‍ന്നു തിന്നാം'&lt;br /&gt;വിധു പ്രതാപ്‌ ഗാനരംഗത്തേക്കു കാലെടുത്തു വച്ചപ്പോഴേ സംസ്ഥാന അവാര്‍ഡ്‌ കിട്ടിയ ആളാണ്‌. പക്ഷേ, ഉച്ചാരണ ശുദ്ധിയോടെ പാടാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഈ പാട്ട്‌ ഓര്‍മിപ്പിക്കുന്നു.&lt;br /&gt;അഫ്സലും ശോഭയും ചേര്‍ന്നു പാടുന്ന 'ഡപു ഡപുടു' കേള്‍വിക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു പരീക്ഷണമാണ്‌. അഫ്സല്‍ കോട്ടുവാ ഇട്ടുകൊണ്ട്‌ പാടുന്നതുപോലെ തോന്നിപ്പിക്കുന്ന ഇതില്‍ കൃത്യമായി മനസിലാകുന്ന ഏക കാര്യം 'ഡപു ഡപുടു' മാത്രമാണ്‌.&lt;br /&gt;മലയാള സിനിമാഗാന രംഗത്തെ ഏറ്റവും പുതിയ പരീക്ഷണമാണ്‌ അടുത്ത ഗാനാഭാസം. സ്ഥല വിജ്ഞാന കോശം, ടെലിഫോണ്‍ ഡയറക്ടറിയിലെ യെല്ലോപേജസ്‌, വിവിധ ദിനപത്രങ്ങളിലെ പരസ്യങ്ങള്‍ എന്നിവ നിര്‍ലോപം ഉപയോഗിച്ച്‌ തയാറാക്കിയിരിക്കുന്നതാവണം ഇത്‌. പല്ലവി കാണുക.'&lt;br /&gt;കുന്നംകുളം-കോഴിക്കോട്‌ കെ.പി.സെവന്‍ എയ്റ്റ്‌ വണ്‍ ടു&lt;br /&gt;പദ്മാ എ.സി.ഡി.റ്റി.എസ്‌ ഡെയ്‌ലി ത്രീ ഷോസ്‌ ബിഗ്ബി&lt;br /&gt;അയ്യപ്പാ കട്പീസ്‌ ഡിസ്കൗണ്ട്‌ ടെന്‍ പെര്‍സെന്റ്‌&lt;br /&gt;ലൂണാര്‍ ചപ്പല്‍സും ഗൂണമേറെ വില തുച്ഛം'&lt;br /&gt;തീരുന്നില്ല, ഇതാ ചരണം:&lt;br /&gt;'ആറ്റിങ്ങല്‍ കാഞ്ഞങ്ങാട്‌ മാംഗലൂര്‌ ബസ്‌ഏസി വീഡിയോ കോച്ച്‌....പിന്നെയും എന്തൊക്കെയോ ഉണ്ട്‌. അതെന്താണെന്ന് എഴുതിയ സിജുവിനും പാടിയ മഞ്ജരിക്കും അറിയാം. അഫ്സലിന്റെ ശബ്ദവും കേള്‍ക്കാവുന്ന പാട്ടാണിത്‌.&lt;br /&gt;അഫ്സലും ലക്ഷ്മിയും പാടിയ അടുത്ത പാട്ടിന്റെ ആദ്യ രണ്ടു വരികള്‍ കേള്‍ക്കുമ്പോഴേ സാധാരണക്കാരനായ ആസ്വാദകന്‍ ഓടിയൊളിക്കും.&lt;br /&gt;'മറഞ്ഞിരിക്കും മനുഷ്യക്കുരങ്ങേവാടാമോനേ പേടി വേണ്ട.' പേടി വേണ്ടെന്ന് ലക്ഷ്മി പാടുന്നുണ്ടെങ്കിലും ഈ രണ്ടു വരിക്കു ശേഷവും തുടര്‍ന്നു കേള്‍ക്കാന്‍ ധൈര്യം കാട്ടുന്നവര്‍ക്ക്‌ ഇംഗ്ലിഷ്‌ വാക്കുകള്‍ക്കിടയില്‍ കുത്തി തിരുകിയ ചില മലയാള വാക്കുകളാണ്‌ ശ്രവിക്കാനാവുക. അടിപൊളിപ്പാട്ടിന്റെ പേരില്‍ ഇതൊക്കെ കേള്‍ക്കാന്‍ വിധിക്കപ്പെടുന്ന മലയാളിയെ ഓര്‍ത്ത്‌ സഹതപിക്കാനേ നിര്‍വാഹമുള്ളൂ.&lt;br /&gt;'അങ്കം വെട്ടാന്‍ വാടാ ഹേ' എന്നൊരു പാട്ടോടെയാണ്‌ ഈ സിനിമയിലെ ഗാനങ്ങള്‍ അവസാനിക്കുന്നത്‌. ദോഷം പറയരുത്‌, ഈ സിഡി വാങ്ങാനും അതു കേള്‍ക്കാനും തയാറാകുന്നവരെ കുറിച്ചുള്ള വിലയിരുത്തലാണ്‌ ഈ ഗാനമെന്നു തീര്‍ച്ചയായും കരുതാം. ആസ്വാദകനോടുള്ള രചയിതാവിന്റെ യുദ്ധപ്രഖ്യാപനമാണ്‌ അന്‍ വര്‍ സാദത്തും ജോസ്‌ സാഗറും ചേര്‍ന്നു പാടുന്ന ഈ ഗാനം. അതിങ്ങനെയാണ്‌:&lt;br /&gt;'അങ്കം വെട്ടാന്‍ വാടാ ഹേയുദ്ധം ചെയ്യാന്‍ വാടാ ഹേ.&lt;br /&gt;ഞാന്‍ നിന്നെ പറത്തും വെട്ടും ഞാന്‍,കുത്തും ഞാന്‍'&lt;br /&gt;ആസ്വാദകന്‍ ഇതൊക്കെ അര്‍ഹിക്കുന്നുണ്ടെന്ന് ഉത്തമബോധ്യം രചയിതാവിനുണ്ടായിരിക്കണം.&lt;br /&gt; 'ഈ ആര്‍ട്സിന്റെ തലയ്ക്കകത്തു ചെള്ള' എന്നെഴുതിയത്‌ സ്വയം വിലയിരുത്തലാകാനേ വഴിയുള്ളു.മാത്രവുമല്ല, ആസ്വാദകരെക്കുരിച്ചൂള്ള വിലയിരുത്തലും പിന്നാലെയുണ്ട്‌&lt;br /&gt;'ഉച്ഛിഷ്ടം വാരി വിഴുങ്ങും തൊട്ടികളേ'&lt;br /&gt;അറുപത്തഞ്ചു രൂപ നല്‍കി ഇത്തരം സിഡികള്‍ വാങ്ങുന്നവര്‍ക്കു സംഭവിക്കാന്‍ പോകുന്നത്‌ എന്തെന്ന് ഒരു പ്രവാചകനു തുല്യമായ ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം എഴുതുന്നു:&lt;br /&gt;'കുടുംബം ഞങ്ങള്‍ വെളുപ്പിക്കുംനിന്നെ ഞാന്‍ പെരുവഴിയിലാക്കും'&lt;br /&gt;അവസാനത്തെ വരി ഒരുപക്ഷേ ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആസ്വാദകന്റെ മനസില്‍ തന്നെക്കുറിച്ചുണ്ടാകുന്ന ചേതോവികാരം മുന്‍ കൂട്ടികണ്ട്‌ എഴുതിയതാകണം.&lt;br /&gt;'അരിവാളാല്‍ നിന്‍ തല ചെത്തും ഞാന്‍'!&lt;br /&gt;ആവര്‍ത്തന വിരസതയുണ്ടെങ്കിലും പറയട്ടെ, വ്യക്തതയില്ലാത്ത ആലാപനമാണ്‌ ഇതിലെ മിക്ക ഗായകര്‍ക്കും പൊതുവായുള്ള സ്വഭാവം.&lt;br /&gt;കോളജ്‌ വിദ്യാര്‍ഥികളുടെ റഗ്ബി മല്‍സരവും കോളജ്‌ നടത്തിപ്പുമായി ബന്ധപ്പെടുന്ന അധോലോകവുമായി നടകുന്ന മല്‍സരവും പ്രതിപാദിക്കുന്ന സിനിമയായതിനാലാണ്‌ ഇതിന്‌ ചലഞ്ച്‌ എന്നു പേരിട്ടത്‌. എല്ലാ പാട്ടിലും 'വാടാ പോടാ' വിളികളുള്ളതിനാലും ഇതു മുഴുവന്‍ കേട്ടിരിക്കുക അതീവ സാഹസിക കൃത്യമായതിനാലും ചലഞ്ച്‌ എന്ന പേര്‌ തികച്ചും അന്വര്‍ഥമാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-8193284661775531233?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/8193284661775531233/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=8193284661775531233' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/8193284661775531233'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/8193284661775531233'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2007/06/blog-post.html' title='ഓടിക്കോ പാട്ടു വരുന്നു'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-117309529831878694</id><published>2007-03-05T17:17:00.000+05:30</published><updated>2007-03-05T17:18:18.330+05:30</updated><title type='text'>പ്രതിഷേധം</title><content type='html'>യാഹൂവിന്റെ ചോരണം പ്രതിഷേധാര്‍ഹം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-117309529831878694?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/117309529831878694/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=117309529831878694' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/117309529831878694'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/117309529831878694'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2007/03/blog-post.html' title='പ്രതിഷേധം'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-116860389591755909</id><published>2007-01-12T17:22:00.000+05:30</published><updated>2007-01-12T17:41:35.933+05:30</updated><title type='text'>ചില തേക്കടി ചിത്രങ്ങള്‍</title><content type='html'>&lt;a href="http://photos1.blogger.com/x/blogger/2160/3164/1600/627014/thek3.jpg"&gt;&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/x/blogger/2160/3164/320/20936/thek3.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://photos1.blogger.com/x/blogger/2160/3164/1600/692775/thek2.jpg"&gt;&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/x/blogger/2160/3164/320/648645/thek2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://photos1.blogger.com/x/blogger/2160/3164/1600/916914/thek1.jpg"&gt;&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/x/blogger/2160/3164/320/518057/thek1.jpg" border="0" /&gt;&lt;/a&gt; പ്രകൃതി ഒരുക്കി, ഞാന്‍ ഒന്നു ക്ലിക്കി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-116860389591755909?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/116860389591755909/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=116860389591755909' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/116860389591755909'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/116860389591755909'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2007/01/blog-post_12.html' title='ചില തേക്കടി ചിത്രങ്ങള്‍'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-116782312172688607</id><published>2007-01-03T16:40:00.001+05:30</published><updated>2007-01-03T17:15:56.516+05:30</updated><title type='text'>തലക്കെട്ടും തലവിധിയും</title><content type='html'>പത്രവാര്‍ത്തയായാലും ലേഖനമായാലും വായനക്കാരനെ അതിലേക്കാകര്‍ഷിക്കുന്ന പരസ്യപ്പലകയാണ്‌ നല്ല തലക്കെട്ട്‌. കൊള്ളാവുന്ന ഒരു തലക്കെട്ടില്ലെങ്കില്‍ എത്ര നല്ലവാര്‍ത്തയായാലും അതിന്റെ തലേവിധി ഫോട്ടോഗ്രാഫര്‍ സിനിമയുടേതു പോലെ ആകും- ആരും കാണാത്ത അവസ്ഥ.&lt;br /&gt;ചില തലക്കെട്ടുകളെക്കുറിച്ച്‌ മുമ്പ്‌ &lt;a href="http://sthuthiyayirikkatte.blogspot.com/2006/06/blog-post_25.html"&gt;ഇവിടെ&lt;/a&gt; ചില ചര്‍ച്ചകളൊക്കെ നടന്നിരുന്നു. എനിക്കിഷ്ടപ്പെട്ട ചില തലക്കെട്ടുകളാണ്‌ ഓര്‍മയില്‍ വന്നതനുസരിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌. ഓര്‍മ വരുന്നതനുസരിച്ച്‌ അടുത്ത ഭാഗങ്ങള്‍ വന്നേക്കാം.&lt;br /&gt;നല്ല തലക്കെട്ടിടുന്നതില്‍ ആശാന്മാരായ മനോരമയില്‍ വന്ന ഒരെണ്ണമാണ് എന്റെ ഓര്‍മയിലുള്ളതില്‍ എറ്റവും പഴയത്‌. ആദ്യ ഇന്‍സാറ്റ്‌ വിടുന്ന സമയം. മൂവാറ്റുപുഴയ്ക്കടുത്ത്‌ മാറാടിയില്‍ പുതിയ സാറ്റലൈറ്റ്‌ എര്‍ത്ത്‌ സ്റ്റേഷന്‍ തുറന്നു. കൂറ്റന്‍ ടവറിന്റെ മുകളില്‍ സാറ്റലൈറ്റ് ഡിഷ് ഉള്ള പടവുമായി ഇറങ്ങിയ മനോരമയിലെ തലക്കെട്ട്‌ ഇങ്ങനെ:&lt;br /&gt;&lt;span style="font-size:130%;color:#cc33cc;"&gt;മാനത്തെ ദൂതന്‌ മണ്ണിലൊരു കിണ്ണം&lt;/span&gt;&lt;br /&gt;മോര്‍ഫിങ്ങ്‌ വരുന്നതിനെ മനോരമ അണിയിച്ചൊരുക്കിയതിങ്ങനെ:&lt;br /&gt;&lt;span style="font-size:130%;color:#cc66cc;"&gt;മോര്‍ഫിംഗ്‌ വരുന്നു(മമ്മൂട്ടിയെ ലാലാക്കാം)&lt;/span&gt;&lt;br /&gt;മോഹന്‍ലാലിന്‌ സംസ്ഥാന അവാര്‍ഡ്‌ കിട്ടിയപ്പോള്‍ കലാഭവന്‍ മണി തലകറങ്ങി വീണ കാര്യം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. ഞാനിക്കാര്യം ഓര്‍ത്തിരിക്കുന്നത്‌ ജന്മഭൂമിയിലെ ഒരു തലക്കെട്ടിലൂടെയാണ് :&lt;br /&gt;&lt;span style="font-size:130%;color:#cc33cc;"&gt;ലാലിന്‌ അവാര്‍ഡ്‌; മണിക്കു പേ വാര്‍ഡ്‌&lt;/span&gt;&lt;br /&gt;2001ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പുരോഹിതനായിരുന്നു ഫാ. മത്തായി നൂറനാല്‍. സുല്‍ത്താന്‍ ബത്തേരിയില്‍ ഫാ. നൂറനാല്‍ എന്‍.ഡി.അപ്പച്ചനോടു തോറ്റു. ഏറ്റവും നല്ല തലക്കെട്ട്‌ വെബ്‌ ലോകം ഡോട്‌ കോമിലായിരുന്നു.&lt;br /&gt;&lt;span style="font-size:130%;color:#cc33cc;"&gt;അച്ചന്‍ തോറ്റു; അപ്പച്ചന്‍ ജയിച്ചു.&lt;/span&gt;&lt;br /&gt;ഫലം മറിച്ചായിരുന്നെങ്കിലും ഈ തലക്കെട്ട്‌ നേരിയ വ്യത്യാസത്തോടെ വന്നേനെ.&lt;br /&gt;അച്ഛന്‍ ബുഷ്‌ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ മംഗളത്തിന്റെ തലക്കെട്ട്‌&lt;br /&gt;&lt;span style="font-size:130%;color:#cc33cc;"&gt;ബലേ ഭേഷ്‌ ബുഷ്‌.&lt;/span&gt;&lt;br /&gt;ജര്‍മനി ഫുട്ബോള്‍ ലോകകപ്പ്‌ ജയിച്ചപ്പോള്‍ മംഗളം ഇങ്ങനെ എഴുതി&lt;br /&gt;&lt;span style="font-size:130%;color:#cc33cc;"&gt;ജയ്‌ ജര്‍മനി&lt;/span&gt;&lt;br /&gt;പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'നഷ്ടജാതക'ത്തില്‍ കണ്ടത്‌. അലിഗഢ്‌ സര്‍വകലാശാലയില്‍ കുഞ്ഞബ്ദുള്ളയുടെ സീനിയറായിരുന്ന ഇക്കണോമിക്സ്‌ വിദ്യാര്‍ഥി ഡോ.അഹമ്മദലി തെക്കില്‍ എം.എയ്ക്ക്‌ പഠിക്കുന്ന കാലത്തുതന്നെ 'ഇക്കണോമിക്സ്‌ ആസ്പെക്ട്സ്‌ ഓഫ്‌ ബെഗ്ഗിംഗ്‌' എന്ന പ്രബന്ധം എഴുതി. ഇതിന്റെ വാര്‍ത്ത മനോരമയില്‍ വന്നു. തലക്കെട്ട്‌ ഇങ്ങനെ ആയിരുന്നു&lt;br /&gt;&lt;span style="font-size:130%;color:#cc33cc;"&gt;തെണ്ടാനിറങ്ങിയില്ലെങ്കില്‍ തെണ്ടിപ്പോയേനേ.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-116782312172688607?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/116782312172688607/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=116782312172688607' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/116782312172688607'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/116782312172688607'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2007/01/blog-post_03.html' title='തലക്കെട്ടും തലവിധിയും'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-116272439571533194</id><published>2006-11-05T16:14:00.000+05:30</published><updated>2006-11-05T17:15:13.376+05:30</updated><title type='text'>പൊന്മാനും കൊച്ചുപെണ്ണും</title><content type='html'>തേക്കടി തടാകത്തിലൂടെ ബോട്ടില്‍ പോകുമ്പോള്‍ ദൂരെ ഓളങ്ങളില്‍ നിന്നകന്നു മാറി മുളം കമ്പില്‍ തീര്‍ത്ത ചങ്ങാടത്തില്‍ തുഴഞ്ഞ്‌ പോകുന്നവരെ കണ്ടിട്ടുണ്ടോ?&lt;br /&gt;ബോട്ടിംഗും തീര്‍ത്ത്‌ എത്രയും വേഗം തേക്കടിയിലെത്തി അടുത്ത വണ്ടിക്ക്‌ വീട്ടിലെത്താന്‍ നമ്മള്‍ തിടുക്കപ്പെടുമ്പോള്‍ യാതൊരു തിരക്കു മില്ലാതെ, എന്നാല്‍ സാമാന്യം വേഗത്തില്‍ ചങ്ങാടം തുഴഞ്ഞു നീങ്ങുന്ന ഇവരാരാണ്?&lt;br /&gt;&lt;br /&gt;ഇതു രാമനും കൊച്ചുപെണ്ണൂം. തേക്കടി തടാകത്തില്‍ മണക്കവലയ്ക്കടുത്ത്‌ മീന്‍ പിടിച്ച്‌ നില്‍ക്കുകയാണ് രണ്ടുപേരും. ആദിവാസികളായ രണ്ടു പേര്‍ക്കും അറിയാവുന്ന ഏക പണിയിതാണ്. ആധുനിക ലോകത്തിന്റെ വര്‍ണശബളിമയൊന്നും അറിയാത്ത ശുദ്ധാത്മാക്കള്‍. ഇരുവരും ഒറ്റയ്ക്കല്ല. ഇതു പോലെ ധാരാളം പേരാണ്‌ തടാകത്തിന്റെ വിവിധയിടങ്ങളിലായി മീന്‍ പിടിക്കുന്നത്‌. വനം വകുപ്പ്‌ ആദിവാസികള്‍ക്കു മാത്രമായി നല്‍കിയിരിക്കുന്ന അവകാശമാണിത്‌. പൊന്മാനും ആദിവാസികള്‍ക്കുമുള്ള പ്രത്യേക അവകാശം.&lt;br /&gt;തടാകത്തിന്റെ കരയിലെവിടെയെങ്കിലുമായാണ് ജീവിതമത്രയും. തേക്കടിക്കടുത്ത്‌ ആദിവാസിക്കുടിയില്‍ വീടും മാതാപിതാക്കളും മക്കളുമുണ്ടെങ്കിലും രാമനും കൊച്ചുപെണ്ണും തടാകത്തിലാണെപ്പോഴും. കുടിയില്‍ നിന്നുള്ള മറ്റുള്ളവരും ചുറ്റുവട്ടത്തെവിടെയെങ്കിലും കാണും.നേരം വെളുക്കുന്നതോടെ ചൂണ്ട കോര്‍ക്കുകയായി. പിന്നെ ഇരുട്ടുവോളം ചൂണ്ടയ്ക്കടുത്ത്‌ വെള്ളം ചലിക്കുന്നതു നോക്കിയിരുപ്പു തന്നെ. രാമനും കൂട്ടുകാരും ചൂണ്ട കോര്‍ത്തിരികുമ്പോള്‍ കൊച്ചുപെണ്ണും സഖിമാരും ചെറുമീനുകള്‍ ഉണക്കുന്ന തിരക്കിലായിരിക്കും. ചെറുമീനുകള്‍ പിടിക്കാനും ഉണക്കാനും വില്‍ക്കാനുമുള്ള അവകാശം പെണ്ണുങ്ങള്‍ക്കാണ്.&lt;br /&gt;നാട്ടിലെ പോലെ തന്നെ പാചക ചുമതലയും ഇവര്‍ക്കു തന്നെ. പാചകമെന്നു വച്ചാല്‍, കുറച്ചു കഞ്ഞി വയ്ക്കും. പിന്നെ തീരത്തു നട്ടു വളര്‍ത്തിയിരിക്കുന്ന മുളകു ചെടിയില്‍ നിന്ന് കുറച്ച്‌ പച്ചമുളകു പറിച്ച്‌ ചമ്മന്തിയുണ്ടാക്കും. മീന്‍ പിടിക്കുകയല്ലേ എപ്പോഴും മീന്‍ കൂട്ടാമല്ലോ എന്ന് ചിന്തിക്കാറേയില്ലെന്ന് രാമന്‍ പറയുന്നു. കാരണം, മീന്‍ കറിവയ്ക്കാനും പൊരിക്കാനും ഉള്ള സമയം ഉണ്ടെങ്കില്‍ വേറെ എത്ര മീന്‍ പിടിക്കാം.&lt;br /&gt;എല്ലാവര്‍ക്കുമുണ്ട്‌ ചങ്ങാടം. അഞ്ചു മുളം കമ്പ്‌ ചേര്‍ത്ത്‌ കെട്ടിയതാണ്‌ ഒരു ചങ്ങാടം. അതു വെള്ളത്തില്‍ പൊങ്ങി എന്നാല്‍ മുങ്ങി എന്നു തോന്നിക്കുന്ന മട്ടിലാണ് കിടക്കുക. രാമനേയും കൊച്ചുപെണ്ണിനേയും സംബന്ധിച്ച്‌ ഈ ചങ്ങാടം തന്നെയാണ് വീട്‌. കഞ്ഞി വയ്ക്കാനുള്ള പാത്രങ്ങളും ക്യാമ്പടിക്കുന്നിടത്ത്‌ കൂടാരം കൂട്ടാനുള്ള കമ്പുകളും പ്ലാസ്റ്റിക്കും തുണിയും എല്ലാം ഇതില്‍ തന്നെ.മീന്‍ കുമളിയില്‍ കൊണ്ടുപോയാണ വില്‍ക്കുക. എല്ലാരും പോവില്ല. ഒരാഴ്ച കൂടുമ്പോള്‍ ഉണക്കമീന്‍ ആരുടെയെങ്കിലും കൈയില്‍ കൊടുത്തു വിടും. വീട്ടുകാരാരെങ്കിലും കുമളിയില്‍ വന്ന് മീന്‍ വിറ്റ പണവും വാങ്ങിപ്പോകും. നല്ല സീസണില്‍ ഒരാഴ്ച അയിരം രൂപയ്ക്ക്‌ വരെ മീന്‍ വില്‍ക്കാറുണ്ടെന്ന് രാമന്‍ പറയുന്നു. ഒരാഴ്ച കഴിയുമ്പോള്‍ ക്യാമ്പ്‌ മാറും.ആദിവാസികളുടെ തനത്‌ സ്വഭാവമനുസരിച്ച്‌ ഒന്നിനേക്കുറിച്ചും ആശങ്കയില്ലാത്ത ജീവിതമാണെങ്കിലും തടാകത്തീരത്ത്‌ ക്യാമ്പ്‌ ചെയ്യുമ്പോള്‍ ശല്യം ചെയ്യാനായി ആനക്കൂട്ടമെത്തും. അതാണ് ഏക പേടി. പക്ഷേ, ആന വരുന്നുണ്ടോ എന്ന് നേരത്തേ അറിയാനാകും. ആനക്കൂട്ടങ്ങളുടെ നീക്കത്തില്‍ നിന്നറിയാം അവ അടുത്തതെങ്ങോട്ടാണ് പോവുകയെന്ന്. അഥവാ ആനയെങ്ങാനും വന്നാല്‍, എല്ലാം പെറുക്കിക്കെട്ടി ചങ്ങാടത്തില്‍ കയറി തടാകത്തിന്റെ നടുവിലേക്കു പോകും. ആന പോയി കഴിയുമ്പോള്‍ മടക്കം.&lt;br /&gt;ചൂണ്ടയൊരുക്കിയിട്ട്‌ കാത്തിരിക്കുന്ന രാമന്റടുത്ത്‌ നില്‍ക്കുന്ന കൊച്ചുപെണ്ണിനോടൊരു ചോദ്യം: എന്നുമിങ്ങനെ കാട്ടില്‍ കിടക്കുമ്പോള്‍ നാട്ടിലൊക്കെ പോകണമെന്നു തോന്നുന്നില്ലേ?"പോകും, ഉത്സവത്തിനൊക്കെ പോകും"&lt;br /&gt;മീന്‍ പിടിച്ച്‌ നടക്കുകയെന്നല്ലാതെ വേറെയെന്താണ ആഗ്രഹം?കൊച്ചു പെണ്ണ് ഒന്നും മിണ്ടിയില്ല, രാമനെ നോക്കി ചിരിച്ചു, ഞങ്ങളെയും നോക്കി ചിരിച്ചു. ആഗ്രഹം എന്നാലെന്താണെന്നു തന്നെ കൊച്ചുപെണ്ണിനറിയാമായിരുന്നു എന്നു തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;2006 ഒക്‌ ടോബറില്‍ കന്യക ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്‌&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-116272439571533194?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/116272439571533194/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=116272439571533194' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/116272439571533194'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/116272439571533194'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/11/blog-post.html' title='പൊന്മാനും കൊച്ചുപെണ്ണും'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-116107673117419723</id><published>2006-10-17T14:42:00.000+05:30</published><updated>2006-10-17T17:14:16.710+05:30</updated><title type='text'>എങ്കിലും എന്റെ ഫ്രാന്‍സേ</title><content type='html'>പത്രങ്ങളില്‍ വന്നതും വരുന്നതിനുമുന്‍പ്‌ കണ്ടു പിടിച്ചതിമായ ഏതാനും അബദ്ധങ്ങള്‍ ഇതാ&lt;br /&gt;----------&lt;br /&gt;പുതിയ ചില സബ്‌ എഡിറ്റര്‍ ട്രെയ്നിമാര്‍ ദീപികയുടെ ഡെസ്കില്‍ വന്ന സമയം. അവര്‍ക്ക്‌ ഡെസ്കിലെ താപ്പാനകള്‍ ചില ന്യൂസ്‌ ഏജന്‍സി വാര്‍ത്തകള്‍ തര്‍ജിമ ചെയ്യാന്‍ കൊടുത്തു. അതിലൊരാള്‍ ഒരു വാര്‍ത്ത വിവര്‍ത്തനം ചെയ്തത്‌ ഇങ്ങനെ :&lt;br /&gt;ന്യൂസിലാന്‍ഡിനടുത്ത് സമുദ്രത്തിലൂടെ ഗ്രീന്‍ പീസും കയറ്റിപ്പോയ റെയിന്‍ബോ വാരിയര്‍ എന്ന കപ്പല്‍ ഫ്രാന്‍സിന്റെ ഇന്റലിജെന്‍സ് വിഭാഗം ആക്രമിച്ചു മുക്കി.ഗ്രീന്‍ പീസിന്റെ ഫ്ലാഗ്‌ ഷിപ്പായ റെയിന്‍ബോവാരിയര്‍ ഫ്രഞ്ച്‌ സേന കടലില്‍ മുക്കിയ വാര്‍ത്തയാണ് ആശാന്‍ ഇങ്ങനെ വിവര്‍ത്തനം ചെയ്തത്‌.&lt;br /&gt;മാത്രമോ, അദ്ദേഹം സ്വന്തമായി ചിലത്‌ കൈയ്യില്‍ നിന്നിടുകയും ചെയ്തു. എത്രയോ ജനങ്ങള്‍ക്ക്‌ ഭക്ഷിക്കാവുന്ന ഗ്രീന്‍പീസായിരുന്നു ആ മുതലാളിത്ത രാജ്യം കടലില്‍ കളഞ്ഞതെന്ന രോഷം കൊള്ളലും മറ്റുമായിരുന്നു അത്‌.&lt;br /&gt;ഏതായാലും ഡെസ്കില്‍ കണ്ടതു കൊണ്ട്‌ ഇതൊന്നും പത്രത്തില്‍ വന്നില്ല.&lt;br /&gt;-------&lt;br /&gt;റെയില്‍ വേ സ്ലീപ്പര്‍ ഒഴുകിപ്പോയെന്നത്‌ ഉറങ്ങി കിടന്നവര്‍ ഒഴുകിപ്പോയെന്നു പത്രത്തില്‍ നല്‍കിയ കഥ എല്ലാവര്‍ക്കും അറിയാം. അതു വന്നത്‌ കേരളകൗമുദിയിലായിരുന്നു. കേരള കൗമുദിയില്‍ അടുത്ത കാലത്ത്‌ വന്ന ഒരു വാര്‍ത്ത ഇങ്ങനെ:&lt;br /&gt;സുനാമി ആഞ്ഞടിച്ചപ്പോള്‍ കൂടല്ലൂരിലെ ഒരു ഗ്രാമത്തെ രക്ഷിച്ചത്‌ മാന്തോപ്പ്‌ !. എന്ത്‌,കടല്‍ക്കരയില്‍ ഇത്ര ബലവത്തായ മാന്തോപ്പോ എന്നു സംശയിച്ച്‌ ഹിന്ദുവില്‍ നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്‌. 'Mangroves' എന്നതിനെ മാന്തോപ്പ്‌ എന്ന് തെറ്റിധരിച്ചതായിരുന്നു സഹ പത്രാധിപന്‍.&lt;br /&gt;-----------&lt;br /&gt;കുറെ വര്‍ഷം മുന്‍പ്‌ ക്രിക്കറ്റിലെ കോഴ വിവാദം തുടങ്ങിയ സമയത്ത്‌ ഏഷ്യാനെറ്റില്‍ കേട്ടത്‌: "തനിക്ക്‌ കോഴ വാഗ്ദാനംചെയ്തത്‌ ഇന്ത്യക്കാരനായ ഒരു പുസ്തകക്കച്ചവടക്കാരനാണെന്ന് ഷെയിന്‍ വോണ്‍ പറഞ്ഞു"Bookmakerഎന്നത്‌ ഏഷ്യാനെറ്റ്‌ വിവര്‍ത്തനം ചെയ്തപ്പോഴാണ് പുസ്തക കച്ചവടക്കാരന്‍ ജനിച്ചത്‌.&lt;br /&gt;---------&lt;br /&gt;ഞാന്‍ കണ്ണൂരില്‍ റിപ്പോര്‍ട്ടറായിരിക്കുന്ന സമയം. ഒരു ദിവസം രാത്രി പതിനൊന്നു മണിയോടെ ജില്ലാ പോലിസ്‌ സൂപ്രണ്ട്‌ വിളിക്കുന്നു. എസ്‌.പിയും കളക്ടറും ചേര്‍ന്ന് റെയ്ഡ്‌ നടത്തി കുറെയധികം കഞ്ചാവ്‌ നശിപ്പിച്ചു എന്നറിയിക്കാനായിരുന്നു വിളിച്ചത്‌. തനിക്ക്‌പബ്ലിസിറ്റിയില്‍ തീരെ താല്‍പര്യമില്ലെന്നും കളക്ടര്‍ ആവശ്യപ്പെട്ടതു കൊണ്ട്‌ തനിക്കു പരിചയമുള്ളവരെ ഒന്ന് അറിയിച്ചെന്നേ ഉള്ളുവെന്നുമാണ് എസ്‌.പി. പറയുന്നത്‌. സ്വാഭാവികമായും ഈ വാര്‍ത്ത കുറച്ച്‌ പത്രത്തിലേ വരികയുള്ളൂവെന്നു ഞാന്‍ കരുതി.&lt;br /&gt;എന്നാല്‍ പിറ്റേന്ന് എല്ലാ പത്രത്തിലും വാര്‍ത്ത വന്നു. കേരള കൗമുദിയില്‍ വന്നതിന്റെ കൂടെ ബ്രായ്ക്കറ്റില്‍ഇങ്ങനെ കൂടിയുണ്ടായിരുന്നു: "ഈവാര്‍ത്ത നിര്‍ബന്ധമായും കൊടുക്കണേ. എസ്‌.പി.രാത്രി വിളിച്ചു തന്നതാണ"!!!.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-116107673117419723?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/116107673117419723/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=116107673117419723' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/116107673117419723'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/116107673117419723'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/10/blog-post_17.html' title='എങ്കിലും എന്റെ ഫ്രാന്‍സേ'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115995307505332178</id><published>2006-10-04T14:04:00.000+05:30</published><updated>2006-10-04T14:41:15.066+05:30</updated><title type='text'>സൗദി അറേബ്യയില്‍ നിന്നൊരു ഫോണ്‍ കോള്‍</title><content type='html'>കൊച്ചിയിലെ വിശാലമായ ന്യൂസ്‌ ഡെസ്കില്‍ ഞാന്‍ ഫോണ്‍ ചെയ്തങ്ങനെ ഇരിക്കുന്നു.&lt;br /&gt;ആ ഇരിപ്പിന്‌ ഗമ അല്‍പംകൂടും. കാരണം, കൊച്ചി എഡീഷന്‍ നന്നാക്കുക എന്നൊരു ദൗത്യവുമായി ചീഫ്‌ എഡിറ്റര്‍ പ്രത്യേകമായി അയച്ചിരിക്കുകയായിരുന്നു എന്നെ. ചീഫ്‌ എഡിറ്റര്‍ എന്നാല്‍ ക്ഷിപ്രകോപി. അദ്ദേഹത്തിന്റെ പേര്‌ കടലാസ്സില്‍ എഴുതിക്കാണിച്ചാല്‍ തന്നെ ചില സീനിയേഴ്സ്‌ പേടിച്ചു നിന്നു മൂത്രമൊഴിക്കുന്ന കാലം. ആ മഹാനുഭാവനാണ് വിനീതനായ എന്നെ പ്രത്യേകം തെരഞ്ഞുപിടിച്ച്തതെന്ന് മുഖദാവില്‍ പറഞ്ഞാല്‍ പൊങ്ങിപ്പോയില്ലങ്കിലല്ലേ അത്ഭുതമുള്ളൂ.&lt;br /&gt;ഈ പൊങ്ങല്‍ കാരണം സഹ പത്രാധിപന്മാര്‍ക്കൊരു ശല്യമുണ്ടായിരുന്നു. അതു സ്ഥാനത്തും അസ്ഥാനത്തുമുള്ള എന്റെ ഓരോ ഉപദേശത്തിന്റെ രൂപത്തിലായിരുന്നു എന്നത്‌ പ്രത്യേകം എടുത്തു പറയേണ്ട സംഗതിയുമായിരുന്നു. ഉപദേശത്തിന്റെ രീതി ഇതാ ഇങ്ങനെ :ഒരു സഹപത്രാധിപന്‍ ഒരു വാര്‍ത്ത രണ്ട്‌ കോളത്തില്‍ വച്ചിരിക്കുകയായിരുന്നുവെങ്കില്‍ ഞാന്‍ ചെന്ന് ചുമ്മാ ഒരുപദേശം കൊടുക്കും 'അതു മൂന്നു കോളത്തിലായിരുന്നു ഭംഗി' സഹന്‍ മാറ്റിച്ചെയ്തല്ലെ ഒക്കൂ. എന്നിട്ട്‌ വേറെ സഹന്റെ അടുത്തു ചെന്നു പറയും ' ആ ബോക്സിന്റെ ബോര്‍ഡറിന്റെ കനം അത്ര വേണ്ട' ആ പേജും പൊളിച്ച്‌ ചെയ്യിക്കും.&lt;br /&gt;ഞങ്ങളുടേത്‌ സാറ്റലൈറ്റ്‌ യൂണിറ്റായതിനാല്‍ വൈകുന്നേരവും യോഗാചെയ്യുന്ന മൂഡില്‍ ഇരിക്കാമെന്നൊരു സൗകര്യമുണ്ടായിരുന്നു. കോട്ടയത്ത്‌ ഹെഡ്ഡാപ്പീസിലെ പത്രാധിപന്മാര്‍ വാലിന്‌ തീ പിടിച്ച്‌ ഓടിക്കൊണ്ടിരിക്കുമ്പോഴും ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുകയായിരിക്കും. പത്തു മണി കഴിഞ്ഞാണ് ഡെസ്ക്‌ സജീവമാകുക, കൃത്യമായി പറഞ്ഞാല്‍, കോന്‍ ബനേഗാ ക്രോര്‍ പതി കഴിയുന്നതോടെ.&lt;br /&gt;അങ്ങനെ പത്രം 'നന്നാക്കിക്കൊണ്ടിരുന്ന' കാലം ഒരു ദിവസം വൈകുന്നേരം കൊച്ചിയിലെ വിശാലമായ ന്യൂസ്‌ ഡെസ്കില്‍ ഞാന്‍ ഫോണ്‍ ചെയ്തങ്ങനെ ഇരിക്കുന്നു. പെട്ടെന്ന് മറ്റൊരു ഫോണ്‍ ശബ്ദിച്ചു. ഞാന്‍ അതും എടുത്തു"ഹലോ, സൗദിയില്‍ നിന്നാണ്, ഒരു ചരമ വാര്‍ത്തയുണ്ട്‌ ഒന്ന് എഴുതി എടുത്ത്‌ കൊള്ളൂ"എന്റെ മേലാസകലം ഒന്നു കുളിര്‍കൊണ്ടു 'എന്ത്‌, സൗദിയില്‍ നിന്ന് വിളിച്ച്‌ നമ്മുടെ പത്രത്തിലേക്ക്‌ ചരമ വാര്‍ത്ത തരുന്നോ' എന്ന് ഉറക്കെ ആത്മഗതം ചെയ്തുകൊണ്ട്‌ ഞാന്‍ ചുറ്റും നോക്കി, ആരെയാ ഇതൊന്ന് ഏല്‍പിക്കുക.&lt;br /&gt;നോക്കുമ്പോഴുണ്ട്‌ ചരമപ്പേജിന്റെ ചുമതലയുള്ള അന്നത്തെ ചിത്രഗുപ്തന്‍ അതാ ജോലി കഴിഞ്ഞുപോകുന്ന ഒരു സഹപത്രാധിപയുമായി സൊള്ളിക്കൊണ്ട്‌ മാറിയങ്ങനെ നില്‍ക്കുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി. സൊള്ളല്‍ മുറിഞ്ഞതിന്റെ നീരസം മറച്ചു വയ്ക്കാതെ അടുത്തു വന്ന അദ്ദേഹത്തോട്‌ ഞാന്‍ പറഞ്ഞു "ഇതേ സൗദി അറേബ്യയില്‍ നിന്നു ചരമ വാര്‍ത്ത വിളിച്ചു തരുന്നു. ഐ.എസ്‌.ഡിയാണ്‌. വേഗം എഴുതി എടുത്തു കൊള്ളൂ."ഫോണ്‍ വാങ്ങി ആദ്യവരി എഴുതിയെടുത്തപ്പോള്‍ തന്നെ സഹന്റെ മുഖം ചുളിയുന്നതും കോപം ഇരച്ചു കയറുന്നതും കണ്ടെങ്കിലും ഞാനതു കാര്യമാക്കിയില്ല. നേരത്തേ സഹ പത്രാധിപ നിന്ന സ്ഥലം കിളിയൊഴിഞ്ഞ കൂടു പോലെ ശൂന്യമായി കിടക്കുന്നത്‌ ഇടയ്ക്കിടയ്ക്ക്‌ നോക്കി കൊണ്ടാണ് അദ്ദേഹം വാര്‍ത്ത എഴുതി എടുക്കുന്നത്‌. അതാകട്ടെ തീരുന്നുമില്ല. ഇടയ്ക്ക്‌ ഞാന്‍ അദ്ദേഹത്തെ നോക്കുമ്പോള്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ മുഖത്തെന്നപോലെ വിവിധ രസങ്ങള്‍ സഹന്റെ മുഖത്ത്‌ മിന്നി മറയുന്നത്‌ കാണുന്നുമുണ്ടായിരുന്നു. നീണ്ട ചരമ വാര്‍ത്ത എഴുതിക്കഴിഞ്ഞിട്ടും എന്റെ ഫോണ്‍ വിളി തീര്‍ന്നിരുന്നില്ല. അല്‍പം കഴിഞ്ഞ്‌ ഞാന്‍ ഫോണ്‍ വയ്ക്കുകയും ടി.ജി.രവി വേണു നാഗവള്ളിയോട്‌ ആക്രോശിക്കും മട്ടില്‍ അദ്ദേഹം എന്റെ നേരെ ഒരു ചാട്ടം " ചേട്ടനിതു വല്ലാത്ത സൂക്കേടായിരുന്നു. ആ പ്യൂണിനെ കൊണ്ട്‌ എഴുതിച്ചാല്‍ പോരായിരുന്നോ"&lt;br /&gt;ഞാന്‍ വാര്‍ത്ത വാങ്ങി നോക്കി. പന്ത്രണ്ട്‌ മക്കളും അത്രതന്നെ മരുമക്കളുമുള്ള ചെറിയൊരു കുടുംബത്തിന്റെ നാഥനാണ് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നത്‌. ഇത്ര വലിയ വാര്‍ത്ത എഴുതിയെടുക്കേണ്ടി വരുന്ന ആര്‍ക്കും അല്‍പം നീരസം വരുന്നത്‌ സ്വാഭാവികമാണെങ്കിലും നമുക്ക്‌ ഉപദേശിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.&lt;br /&gt;ഞാന്‍ അദ്ദേഹത്തോട്‌ പറഞ്ഞു "അയാള്‍ സൗദി അറേബ്യയില്‍ നിന്നു വിളിക്കുകയാണ്‌. ഐ.എസ്‌.ഡി യാണ്. എന്തുമാത്രം കാശായിട്ടുണ്ടാവും. അയാള്‍ക്കിത്‌ നമുക്ക്‌ തരേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും വിളിച്ചു തന്നില്ലേ. അതു പ്യൂണ്‍ എഴുതി തെറ്റ്‌ വന്നിരുന്നെങ്കില്‍ അയാള്‍ക്കെന്ത്‌ നഷ്ടം വന്നേനേ. ഐ.എസ്‌.ഡി വിളിച്ചതല്ലേ. ഓഫീസിലേക്ക്‌ ഫോണ്‍ വിളിക്കുന്നവരെ നമ്മള്‍ നല്ല രീതിയില്‍ ഡീലു ചെയ്യണം. മനസിലായോ?"&lt;br /&gt;ഇന്നായിരുന്നെങ്കില്‍ ഞാന്‍ ഉപദേശം കഴിഞ്ഞിട്ട്‌ വക്കാരിമഷ്ടോ എന്നു ചോദിച്ചേനേ. ഞാന്‍ സൗദി അറേബ്യയെന്നും ഐ.എസ്‌.ഡി. എന്നും പറയുമ്പോള്‍ ഇവനെന്തിനാ ഭാവം മാറുന്നതെന്ന് ഞാന്‍ ആലോചിച്ചിരിക്കുമ്പോഴേക്കും മറുപടി വന്നു." ഇങ്ങേര്‍ക്കെന്തിന്റെ കേടാ. ഐ.എസ്‌.ഡി.പോലും ഐ.എസ്‌.ഡി.,  ചേട്ടാ അത്‌ ചെല്ലാനത്തിനടുത്തുള്ള സൗദിയില്‍ നിന്നുള്ള കോളായിരുന്നു. ഏജന്റാ വിളിച്ചത്‌."&lt;br /&gt;&lt;br /&gt;ഒരു ഉപദേശം കൂടി: ഒരു സ്ഥലത്ത് ജോലി ചെയ്യുമ്പോള്‍ അതിനടുത്ത സ്ഥലങ്ങളെ കുറിച്ച് സാമാന്യ വിവരം ഉണ്ടാക്കണം&lt;br /&gt;സൂചന: ചെല്ലാനം പഞ്ചായത്തിലാണ് സൌദി.  കണ്ണമാലിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 6.5 കിലോമീറ്റര്‍ ദൂരം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115995307505332178?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115995307505332178/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115995307505332178' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115995307505332178'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115995307505332178'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/10/blog-post_04.html' title='സൗദി അറേബ്യയില്‍ നിന്നൊരു ഫോണ്‍ കോള്‍'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115692723616131229</id><published>2006-08-30T14:06:00.001+05:30</published><updated>2006-08-30T14:24:51.223+05:30</updated><title type='text'>ഇനി മുല്‍ വേണ്ടി</title><content type='html'>ഒരു ദിവസം ഉച്ചകഴിഞ്ഞു.&lt;br /&gt;ന്യൂസ്‌ ബ്യൂറോയില്‍ ഞാന്‍ മാത്രം. കണ്ണൂര്‍ എഫ്‌.എം നിലയത്തിലെ സംഗീത പ്രിയരായ രസികന്മാര്‍ തെരഞ്ഞെടുത്ത്‌ അവതരിപ്പിക്കുന്ന ചലച്ചിത്ര ഗാനങ്ങളൊക്കെ കേട്ട്‌ ഞാനങ്ങനെ വിശ്രമിക്കുന്നു.അപ്പോഴതാ ഫോണടിക്കുന്നു.&lt;br /&gt;"ഹലോ. ന്യൂസ്‌ ബ്യൂറോയല്ലെ?"&lt;br /&gt;"അതെ"&lt;br /&gt;"ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാ"&lt;br /&gt;"ചോദിച്ചുകൊള്ളൂ." സൂര്യനു കീഴിലുള്ള ഏതിനെക്കുറിച്ച്‌ സംശയം ചോദിച്ചാലും ഉത്തരം റെഡിയെന്ന മട്ടില്‍ ഞാന്‍ പറഞ്ഞു.&lt;br /&gt;"ഉളിക്കല്‍ ലക്ഷ്മിയില്‍ ഏതാ സിനിമ?"അത്‌ ഇന്നത്തെസിനിമാ പംക്തിയില്‍ നോക്കിയാല്‍ പോരെ?" എന്റെ മറു ചോദ്യം&lt;br /&gt;"അതു നോക്കിയതു കൊണ്ടാ വിളിച്ചത്‌"&lt;br /&gt;"എന്നിട്ട്‌?"&lt;br /&gt;"നായകന്‍ എന്നാ കാണുന്നത്‌&lt;br /&gt;"ഞാന്‍ പത്രത്തില്‍ നോക്കി. ഉളിക്കല്‍ ലക്ഷ്മി: നായകന്‍ (തമിഴ്‌, മൂന്നു ഷോ)&lt;br /&gt; "അതുതന്നെയാ" എന്നു ഞാന്‍&lt;br /&gt;"അതാകാന്‍ ഒരു വഴിയുമില്ല സാറെ, കുറെ നാളായിട്ട്‌ നിങ്ങളുടെ പത്രത്തില്‍ ഈ സിനിമ മാറിയിട്ടില്ല"&lt;br /&gt;താഴേക്കിറങ്ങിപ്പോയ നാക്ക്‌ പിടിച്ചെടുത്ത്‌ കൊണ്ടുവന്നിട്ട്‌ ഞാന്‍ പറഞ്ഞു " ആണൊ, സോറി, അതേ, തീയറ്ററുകാര്‍ സിനിമാ മാറുമ്പോള്‍ വിളിച്ച്‌ അറിയിക്കേണ്ടതാണ്. അവരതു ചെയ്തിട്ടുണ്ടാവില്ല. അവരറിയിക്കാതെ സിനിമ മാറിയവിവരം കണ്ണൂരിലിരുന്ന് ഞങ്ങള്‍ക്കറിയാന്‍ പറ്റില്ലല്ലോ"&lt;br /&gt;"അതു ശരിയാണ്. പക്ഷേ, നിങ്ങള്‍ക്കവിടെ ലേഖകനില്ലെ. അയാള്‍ ഇതറിയിക്കേണ്ടതല്ലേ?"&lt;br /&gt; അതു ഞാന്‍ സമ്മതിച്ചു. എന്നിട്ടു പറഞ്ഞു." ഇനി ലേഖകനെ നോക്കുന്നില്ല. ഞാന്‍ തന്നെ വിളിച്ചിട്ട്‌ ഇന്നു തന്നെ പുതിയ സിനിമ ചേര്‍ത്തേക്കാം."&lt;br /&gt;മറുപടികേട്ടിട്ട്‌ ഞാന്‍ ഒന്നു കൂടി താന്നു പോയി. " അതു വേണ്ടി വരില്ല. ആ തീയറ്റര്‍ നിറുത്തിയിട്ട്‌ മൂന്നു മാസമായി.!" അയാളങ്ങനെ മുറിവിനു മീതെ ഉപ്പും മുളകും നന്നായങ്ങനെ ചേര്‍ത്തു.&lt;br /&gt;നാണക്കേടോടെ ഞാന്‍ പറഞ്ഞു "കഷ്ടമായിപ്പോയി. ഞാനിന്നു തന്നെ അതു മാറ്റിയേക്കാം" ഞാനൊരു കടലാസെടുത്തു. എന്നിട്ടതിലെഴുതി. 'ഉളിക്കല്‍ ലക്ഷ്മി. ഇനി മുതല്‍ വേണ്ട'&lt;br /&gt;എഴുതിയതിനു ചുറ്റും ഒരു വട്ടവും വരച്ചു. ന്യൂസ്‌ ഡെസ്കിലേക്കും കമ്പോസിംഗ്‌ വിഭാഗത്തിലേക്കും എന്തെങ്കിലും എഴുതിക്കൊടുക്കുമ്പോള്‍ (എഴുതിക്കൊടുക്കുന്ന കാലത്തെ കഥയാണ്. ഇന്ന് ലേഖകന്മാര്‍ എഴുതുന്നില്ല, എല്ലാം കീ ഇന്‍ ചെയ്യുകല്ലെ) അതിനു ചുറ്റും വട്ടം വരച്ചാല്‍ അത്‌ സന്ദേശം മാത്രമാണെന്നും പത്രത്തില്‍ ഉപയോഗിക്കാനുള്ളതല്ലെന്നുമാണ്  ഉദ്ദേശിക്കുന്നത്‌. പത്രത്തില്‍ ഒരു തെറ്റു തിരുത്തിയതിന്റെ സന്തോഷത്തില്‍ ഞാന്‍ മറ്റു പണികളില്‍ മുഴുകുകയും ചെയ്തു.&lt;br /&gt;പിറ്റേന്ന്, ഉളിക്കലെ ആ അജ്ഞാതനായ അഭ്യുദയകാംക്ഷിയുടെ മുഖം മനസ്സില്‍ സങ്കല്‍പ്പിച്ച്‌ പത്രം തുറന്ന് ഇന്നത്തെ സിനിമ പംക്തി നോക്കിയ ഞാന്‍ തലേന്നത്തേക്കാള്‍ വലിയ കുഴിയിലേക്ക്‌ നിപതിച്ചു. പത്രത്തില്‍ വന്നത്‌ ഇങ്ങനെ:&lt;br /&gt;ഉളിക്കല്‍ ലക്ഷ്മി: ഇനി മുല്‍ വേണ്ടി (തമിഴ്‌ മൂന്നു ഷോ)&lt;br /&gt;എന്‍.ബി.: ഓര്‍മയില്‍ നിന്ന് എഴുതിയതാണ്. സ്ഥലം ഉളിക്കലാണെന്നും തീയറ്ററിന്റെ പേര് ലക്ഷ്മിയെന്നാണെന്നുമാണ് എന്റെ ബലമായ ഓര്‍മ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115692723616131229?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115692723616131229/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115692723616131229' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115692723616131229'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115692723616131229'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/08/blog-post_115692723616131229.html' title='ഇനി മുല്‍ വേണ്ടി'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115666112680877477</id><published>2006-08-27T12:05:00.000+05:30</published><updated>2006-08-27T12:15:26.820+05:30</updated><title type='text'>കീചക വധം</title><content type='html'>ഇന്നു രാവിലെ എസ്.എം.എസില്‍ കിട്ടിയത്&lt;br /&gt;&lt;br /&gt;ഉത്സവക്കമ്മിറ്റി സെക്രട്ടറി: ഇത്തവണ കീചകവധമാണ് ഉത്സവത്തിന് വേണ്ടത്&lt;br /&gt;കഥകളിക്കാരന്‍: പതിനായിരം രൂപ തരണം&lt;br /&gt;സെക്രട്ടറി: അത്രയുമാകുമോ, എന്നാല്‍ വധിക്കേണ്ട,ഒന്നു പേടിപ്പിച്ചു വിട്ടാല്‍ മതി, അയ്യായിരം രൂപ തരാം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115666112680877477?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115666112680877477/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115666112680877477' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115666112680877477'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115666112680877477'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/08/blog-post_27.html' title='കീചക വധം'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115494252396627282</id><published>2006-08-07T13:51:00.000+05:30</published><updated>2006-08-07T14:52:04.063+05:30</updated><title type='text'>ചാലക്കുടിയിലെ മീന്‍ വില്പനക്കാരന്‍</title><content type='html'>തടിയച്ചില്‍, പിന്നെ കല്ലച്ചില്‍, ലോഹം കൊണ്ടുള്ള അച്ചില്‍ അങ്ങനെ അച്ചടി വികസിച്ച് ഒപ്പം പത്ര പ്രസാധനവും വികസിച്ച് ഫോ‍ട്ടോ കമ്പോസിങ് എന്നവിദ്യവരെയെത്തിയ &lt;a href="http://www.wan-press.org/article.php3?id_article=2821"&gt;ചരിത്ര&lt;/a&gt;ത്തിന്റെ അവസാന പാദത്തില്‍ ഈയുള്ളവനും ഒരു പത്രത്തില്‍ ചേര്‍ന്നു (ദൈവത്തിന്റെ ഒരോരോ തമാശകളേ). ഈ ഫോട്ടോ കമ്പോസിങ് എന്നു പറയുന്നത് ഒരു പ്രത്യേക പരിപാടിയായിരുന്നു. നമ്മളിപ്പോ കമ്പോസ് ചെയ്തിട്ട് ഒന്നു ക്ലിക്കുമ്പോള്‍ പ്രിന്റ് ചാടി വരുകയല്ലെ. ഈ പരിപാടിയില്‍ വലിയൊരു സൂപ്പര്‍ കമ്പ്യുട്ടര്‍ പോലുള്ള പ്രിന്ററിലാണ് പ്രിന്റ് വരുന്നത്. അതും ഫൊട്ടോപ്രിന്റ് ചെയ്യുന്ന മാതിരി കനംകുറഞ്ഞ ഒരു കടലാസില്‍. അത്തരമൊരു പ്രിന്റ് എടുത്തു തരാന്‍ സൂപ്പര്‍ വൈസര്‍മാര്‍ കാട്ടിയിരുന്ന ജാട ഒന്നു കാണേണ്ടതു തന്നെയായിരുന്നു.&lt;br /&gt;ഇത്രയും പറഞ്ഞതെന്തിനാണെന്നു വച്ചാല്‍, ഈ കടലാസ് വെട്ടി അതൊരു വലിയ കനം കുറഞ്ഞ കടലാസിലൊട്ടിച്ച് അതിന്റെ നെഗറ്റീവ് പ്രിന്റെടുത്ത് അതില്‍ നിന്ന് പ്ലേറ്റുണ്ടാക്കി അതുവച്ചായിരുന്നു പത്രം അച്ചടിച്ചിരുന്നതെന്നു മനസിലാക്കിത്തരാനാണ്. വെട്ടിയൊട്ടിക്കുമ്പോള്‍ ഒരബദ്ധമുണ്ട്. കഷ്ടകാലം പിടിച്ച ഏതെങ്കിലും ആര്‍ട്ടിസ്റ്റ് ആണ് പേജൊട്ടിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ അത്തരമൊരു സബ് എഡിറ്റര്‍ക്കാണ് അതിന്റെ ചുമതലയെങ്കില്‍ ചിലപ്പോള്‍ രണ്ട് വാര്‍ത്തകള്‍ തമ്മില്‍ ഇടയ്ക്കു മാറിപ്പോയേക്കാം. അങ്ങനെയാണ് പള്ളിപ്പെരുന്നാളിന്റെ വാര്‍ത്തയില്‍ ശവമടക്കിന്റെ വിശേഷങ്ങള്‍ കയറിവരുന്നത്. അത്തരമൊരു കഥയാണിത്.&lt;br /&gt;പണ്ട്, എന്നു വച്ചാല്‍ ഒരു പതിഞ്ചോളം വര്‍ഷം മുന്‍പ്, തൃശൂര്‍ രൂപതയിലെ ഒരു പുരോഹിതന്‍ മരിച്ചു. ഒന്നാം പേജിലാണ് വാര്‍ത്ത. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ അച്ചന്‍. വിശേഷണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല. അതു കൊണ്ടെന്ത് പറ്റീ? വാര്‍ത്ത ഒന്നാം പേജില്‍ നില്‍ക്കുന്നില്ല. പത്രഭാഷയില്‍ ജമ്പ് എന്നു പറയുന്ന &lt;em&gt;ശേഷം ഏഴാം പേജില്‍&lt;/em&gt; എന്നു പറഞ്ഞ് ഒറ്റ തട്ടുതട്ടി, ഏഴാം പേജിലേക്ക്. അവിടെയായിരുന്നു കഷ്ടകാലം പത്തിവിരിച്ചു നിന്നിരുന്നത്. ഏഴാം പേജിലെവാര്‍ത്ത ഏകദേശം ഇങ്ങനെ:&lt;br /&gt; താന്‍ പ്രവര്‍ത്തിച്ച ഇടവകകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ചയാളായിരുന്നു ഫാ. ------------. (വര എന്റെ വക). രൂപതയിലെ വിവിധ ഇടവകകളില്‍ യുവജന സംഘങ്ങളുമായും മറ്റും ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം എല്ലായിടത്തും സമുദായാംഗങ്ങളുടെ മാത്രമല്ല സമൂഹത്തിന്റെ ഒന്നാകെ സ് നേഹാ‍ദരങ്ങള്‍ സമ്പാദിച്ചു. കലാ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന പരേതന്‍ &lt;em&gt;&lt;span style="color:#330099;"&gt;ചാലക്കുടിച്ചന്തയിലെ പ്രമുഖ മീന്‍ വില്പനക്കാരനായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: രാജേന്ദ്രന്‍, ശശി, സുമതി, മനോജ്, പ്രഭ.&lt;/span&gt; &lt;/em&gt;&lt;br /&gt;പോരേ പൂരം. ചാലക്കുടിയിലെ ഒരു മീന്‍ വില്പനക്കാരന്‍ അപകടത്തില്‍ മരിച്ച വാര്‍ത്ത, അബദ്ധത്തില്‍ അച്ചന്റെ ചരമ വാര്‍ത്തയില്‍ കയറിപ്പറ്റിയപ്പോള്‍ പത്രം ഓഫീസില്‍ തലകളുരുണ്ടു.&lt;br /&gt;&lt;em&gt;&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115494252396627282?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115494252396627282/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115494252396627282' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115494252396627282'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115494252396627282'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/08/blog-post.html' title='ചാലക്കുടിയിലെ മീന്‍ വില്പനക്കാരന്‍'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115244516074177886</id><published>2006-07-09T17:02:00.000+05:30</published><updated>2006-07-09T17:09:20.750+05:30</updated><title type='text'>ബൂലോഗ സമ്മേളനം മംഗളത്തില്‍</title><content type='html'>കൊച്ചിയിലെ ബൂലോഗ സമ്മേളനത്തിന്റെ മംഗളത്തില്‍ വന്ന റിപ്പോര്‍ട്ട് ഇതാ &lt;a href="http://www.mangalam.com"&gt;ഇവിടെ&lt;/a&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115244516074177886?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115244516074177886/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115244516074177886' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115244516074177886'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115244516074177886'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/07/blog-post_09.html' title='ബൂലോഗ സമ്മേളനം മംഗളത്തില്‍'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115174584571033912</id><published>2006-07-01T13:39:00.000+05:30</published><updated>2006-07-01T14:54:05.750+05:30</updated><title type='text'>പോത്തുകള്‍ എത്തിത്തുടങ്ങി</title><content type='html'>പണ്ട്, വളരെ പണ്ട് (എന്നു വച്ചാല്‍ പത്തു പന്ത്രണ്ട് വര്‍ഷം മുന്‍പ്)&lt;br /&gt;കണ്ണൂര്‍ ജില്ലയിലൊരിടത്ത് മുസ്ലിം ലീഗിന്റെ ജില്ലാ സമ്മേളനം നടക്കുന്നു.&lt;br /&gt;എല്ലാ പത്രത്തിലും വാര്‍ത്തയോടു വാര്‍ത്ത. എന്നു വച്ചാല്‍, എന്നും ലീഗ് സമ്മേളനത്തേക്കുറിച്ച് പ്രത്യേക വാര്‍ത്തകള്‍. ഒരു പത്രത്തില്‍ മാത്രം ഒന്നുമില്ല. സ്ഥലത്തെ പ്രാദേശിക ലേഖകന്‍ (ഇനിമുതല്‍ പ്രാ.ലേ) ഒന്നാന്തരം മുസ്ലിം ലീഗുകാരനും.&lt;br /&gt;ന്യൂസ് എഡിറ്റര്‍ കുപിതനായി.പ്രാ.ലേ യെ ഫോണില്‍ വിളിച്ചു.കുപിതമായ ഭാഷയില്‍ ചിലതു പറഞ്ഞു.&lt;br /&gt;പ്രാ.ലേ: സാര്‍ ഞാന്‍ നാളെ ശരിയാക്കാം.&lt;br /&gt;ന്യൂസ് എ: ഇല്ലെങ്കില്‍ ഞാന്‍ തന്നെ ശരിയാക്കും.&lt;br /&gt;പിറ്റേന്നും തഥൈവ.&lt;br /&gt;അന്നു മാത്രുഭൂമിയില്‍ ഖാ ഇദേ മില്ലത്തിന്റെ കണ്ണൂര്‍ ബന്ധം സംബന്ധിച്ച സ് പെഷ്യല്‍ ഐറ്റം.&lt;br /&gt;ന്യൂസ് എഡിറ്റര്‍ കുപിതനായി.&lt;br /&gt;&lt;br /&gt;പിറ്റെന്നു മനോരമയില്‍ സീയെച്ചിന്റെ ഛായാ ചിത്രം വരച്ച വികലാംഗനെ കുറിച്ചു സചിത്ര വാര്‍ത്ത.&lt;br /&gt;ന്യൂസ് എഡിറ്റര്‍ കുപിതനായി.&lt;br /&gt;&lt;br /&gt;പ്രാ.ലേ.യെ  ഫോണില്‍ വിളിച്ചു. കരിസ്മാറ്റിക് കുഞ്ഞാടായ ന്യൂസ് എഡിറ്റര്‍ തനിക്കറിയാവുന്ന തെറിപ്പദങ്ങളൊക്കെ റിസീവറിലേക്കു വിക്ഷേപിച്ചു. ഒടുവില്‍ “താനെന്തിനാടോ ലീഗുകാരനാണെന്നും പത്രക്കാരനാണെന്നും പറഞ്ഞു നടക്കുന്നതെന്നും” ഒരു ചോദ്യം. ഇത് പ്രാ.ലേയുടെ നെഞ്ചിലാണു തറച്ചത്. പ്രാ.ലെ. മനസ്സില്‍ കുറിച്ചു,“ഇയാളെ  ഞാനൊരു പാഠം പഠിപ്പിക്കും”&lt;br /&gt;പക്ഷേ, എങ്ങനെ പഠിപ്പിക്കും?&lt;br /&gt;ഇതുമാലോചിച്ച്, വീടിന്റെ ഉമ്മറത്തിരിക്കുമ്പോഴുണ്ട് അതാ കേള്‍ക്കുന്നു, ഒരു കുളമ്പടി ശബ്ദം. ഒന്നല്ല, പത്തല്ല, അതിങ്ങനെ കൂടിക്കൂടി വരുന്നു.&lt;br /&gt;നോക്കുമ്പോള്‍, പോത്തുകളാണ്. പത്തമ്പതെണ്ണം.&lt;br /&gt;അവയെ തെളിച്ചുകോണ്ട് അറവുകാരന്‍ കോയക്കയുടെ കൂട്ടാളി മമ്മദ് വരുന്നു&lt;br /&gt;“അല്ല മമ്മദേ, എങ്ങോട്ടാ ഇവറ്റയുമായിട്ട്/”&lt;br /&gt;“നിങ്ങളെവിടത്തെ മനിശേനാ അയ്മൂട്ടിക്കാ, ലീഗ് സമ്മേളനം നടക്ക്വല്ലേ?”&lt;br /&gt;“അതിനെന്തിനാടോ പോത്ത്?”&lt;br /&gt;“മറ്റന്നാള്‍ മീറ്റിങ്ങ് തോടങ്ങേല്ലേ, അന്നു വൈകിട്ട് ഇവറ്റേങ്ങളെ സുയിപ്പാക്കും. ബിരിയാണി വക്കാനേ”&lt;br /&gt;പിറ്റേന്നു വേറെയും പോത്തിനെ കൊണ്ടുവരുന്നുണ്ടെന്നു പറയാന്‍ മമ്മദ് പറഞ്ഞില്ല.&lt;br /&gt;മരണത്തിലേക്കു നടന്നടുക്കുന്ന പോത്തുകളെ ഓര്‍ത്ത് പ്രാ.ലെ പലതവണ നെടുവീര്‍പ്പിട്ടു. ചീത്ത വിളിച്ച  ന്യൂസ് എഡിറ്ററെ അതിലൊരു പോത്തായി സങ്കല്പിക്കാനും ആ സന്ദര്‍ഭം അദ്ദേഹം ഉപയോഗിച്ചു.&lt;br /&gt;പെട്ടെന്ന്, പ്രാ.ലേയുടെ തലച്ചോറില്‍ ഒരു നൂറു വാ‍ട്ടിന്റെ ബള്‍ബ് കത്തി.&lt;br /&gt;ഇതാ പോകുന്നു തന്റെ സ് പെഷ്യല്‍ ഐറ്റം.കുഞ്ഞിക്കുളമ്പടിച്ച് അവ തന്റെ കടലാസിലേക്കു ഒരു വാര്‍ത്തയായി നടന്നു കേറുന്നതോര്‍ത്ത് പ്രാ.ലെ. പുളകം കൊണ്ടു. “ഇന്നുകൊണ്ട് അവന്റെ നാവടക്കണം.തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ അവന്‍ ഞെട്ടണം.” പോത്തന്‍ ന്യൂസ് എഡിറ്റര്‍ തന്റെ വാര്‍ത്ത കണ്ട് ഞെട്ടുന്നതു മനസ്സിലോര്‍ത്ത് ഒരു ചെറുചിരിയോടെ പ്രാ.ലേ തടിയന്‍ പേനയെടുത്ത് വടിവൊത്ത അക്ഷരത്തില്‍ വാര്‍ത്തയുടെ തലക്കെട്ടെഴുതി.&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;പോത്തുകള്‍ എത്തിത്തുടങ്ങി, ലീഗ് സമ്മേളനം നാളെ&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#330033;"&gt;പോത്തുകളുടെ കുളമ്പൊച്ചയും,ഗദ്ഗദങ്ങളും ദീനരോദനവുമൊക്കെ ലീഗ് സമ്മേളന വാര്‍ത്തയില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതു കണ്ട ന്യൂസ് എഡിറ്റര്‍ വാര്‍ത്ത നേരെ ‘ബി എഡിഷനി‘ലേക്കിട്ടതിനാല്‍ പത്രവും ന്യൂസ് എഡിറ്ററും പ്രാ.ലേയും രക്ഷപ്പെട്ടു.&lt;/span&gt;&lt;br /&gt;&lt;span style="color:#330033;"&gt;പാവം പോത്തുകള്‍ മാത്രം രക്ഷപ്പെട്ടില്ല.&lt;/span&gt;&lt;br /&gt;&lt;span style="color:#330033;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#330033;"&gt;സൂചന: ബി എഡിഷന്‍= ബക്കറ്റ് എഡിഷന്‍ അഥവാ ചവറ്റുകുട്ട.&lt;/span&gt;&lt;br /&gt;&lt;span style="color:#330033;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#330033;"&gt;അടുത്തയാഴ്ച്ച: പള്ളീലച്ചന്‍ മീന്‍ വില്‍പ്പനക്കാരനായപ്പോള്‍&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115174584571033912?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115174584571033912/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115174584571033912' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115174584571033912'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115174584571033912'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/07/blog-post.html' title='പോത്തുകള്‍ എത്തിത്തുടങ്ങി'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115122169996247278</id><published>2006-06-25T12:49:00.000+05:30</published><updated>2006-06-25T13:18:19.970+05:30</updated><title type='text'>ഡല്‍ഹി അമേരിക്ക റഷ്യ റഷ്യ</title><content type='html'>&lt;p&gt;&lt;span style="color:#000000;"&gt;പത്രം ഓഫീസിലെ ഒരു സായാഹ്നം. ന്യൂസ് ബ്യൂറോയിലേക്ക് ഒരു ഫോണ്‍.&lt;br /&gt;“ഹലോ, കോട്ടയം അഭിലാഷില്‍ നിന്നാണ്. ഒരു സിനിമാ മാറ്റം ഉണ്ട് ”&lt;br /&gt;ഫോണെടുത്തത് ഒരു ട്രെയ് നി. “പറഞ്ഞുകൊള്ളു”&lt;br /&gt;ഫോണ്‍: ദര്‍ (ഷാരൂഖ് ഖാന്‍ അഭിനയിച്ച സിനിമ)&lt;br /&gt;ട്രെയ്നി :എന്ത്?&lt;br /&gt;ഫോണ്‍: ദര്‍&lt;br /&gt;ട്രെയ്നി :മനസ്സിലായില്ല.&lt;br /&gt;ഫോണ്‍: ദര്‍. ഡി.എ.എ.ആര്‍.&lt;br /&gt;ട്രെയ്നി :മനസ്സിലായില്ല.&lt;br /&gt;ഫോണ്‍: ഡി ഫോര്‍ ഡെല്‍ഹി, എ ഫോര്‍ അമേരിക്ക, എ ഫോര്‍ അമേരിക്ക, ആര്‍ ഫോര്‍ റഷ്യ&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;(ഫോണില്‍ ഡി എന്നു പറയുമ്പോള്‍ ടി എന്നോ വി എന്നോ സി എന്നോ പി എന്നോ ഒക്കെ തോന്നിയേക്കാമല്ലോ. അതിനാണ് ഡി ഫോര്‍ ഡെല്‍ഹി എന്നോ ഡി ഫോര്‍ ഡ്രാഗണ്‍ എന്നോ ഒക്കെ പറയുന്നത്. നമുക്കു തുടരാം)&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;&lt;em&gt;ട്രെയ്നി: മനസ്സിലായില്ല.&lt;br /&gt;ഫോണ്‍: ദര്‍. ഡി.എ.എ.ആര്‍.&lt;br /&gt;ട്രെയ്നി :മനസ്സിലായില്ല.&lt;br /&gt;ഫോണ്‍: ഡി ഫോര്‍ ഡെല്‍ഹി, എ ഫോര്‍ അമേരിക്ക, എ ഫോര്‍ അമേരിക്ക, ആര്‍ ഫോര്‍ റഷ്യ&lt;/em&gt;&lt;br /&gt;ഫോണ്‍:മനസ്സിലായോ?&lt;br /&gt;ട്രെയ്നി: ആയി&lt;br /&gt;ഫോണ്‍: ഓക്കെ.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;പിറ്റേന്ന്, ലോകത്ത് ഇന്നു വരെ ഇറങ്ങിയിട്ടില്ലാത്ത ഒരു സിനിമയുടെ പേരുമായി പത്രം ഇറങ്ങി. ഇന്നത്തെ സിനിമ കോളത്തില്‍ വന്നത് ഇങ്ങനെ:&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;കോട്ടയം അഭിലാഷ്: ഡല്‍ഹി അമേരിക്ക റഷ്യ റഷ്യ.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;തീര്‍ന്നില്ല. ബ്രായ്ക്കറ്റില്‍ നാലു ഷോ എന്നും ഉണ്ടായിരുന്നു.!&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="color:#000000;"&gt;(അന്നും ഇന്നും എനിക്കൊരു സംശയം ബാക്കി. അത് എഴുതിയതൊരു ട്രെയ്നി ആയിരിക്കാം. എന്നാല്‍ അതു പത്രത്തില്‍ വരും മുന്‍പ് ഒരു ബ്യൂറോ ചീഫും ഒരു എഡിറ്ററും ഒരു ഡി.ടി.പി. ഓപറേറ്ററും ഒരു പ്രൂഫ് റീഡറും കണ്ടതല്ലെ.?)&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115122169996247278?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115122169996247278/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115122169996247278' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115122169996247278'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115122169996247278'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/06/blog-post_25.html' title='ഡല്‍ഹി അമേരിക്ക റഷ്യ റഷ്യ'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115117252498381740</id><published>2006-06-24T23:28:00.000+05:30</published><updated>2006-06-25T13:20:32.230+05:30</updated><title type='text'></title><content type='html'>&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115117252498381740?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115117252498381740/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115117252498381740' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115117252498381740'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115117252498381740'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/06/blog-post_24.html' title=''/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115088692725518374</id><published>2006-06-21T15:50:00.001+05:30</published><updated>2006-06-21T16:18:47.263+05:30</updated><title type='text'>വിന്‍ഡോസ് 98 ഉം മൊഴിയും</title><content type='html'>പ്രിയ ബൂലോഗരെ&lt;br /&gt;എന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ പഴയ ഒന്നാണ്. അതില്‍ മൊഴി വര്‍ക്ക് ചെയ്യുന്നില്ല. വിന്‍ഡോസ് 98 ആണ് അതില്‍. എന്തു ചെയ്താല്‍ അതില്‍ മൊഴി പ്രവര്‍ത്തിപ്പിക്കാനാകും? ആര്‍ക്കെങ്കിലും ഒരു പോംവഴി പറയാനുണ്ടോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115088692725518374?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115088692725518374/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115088692725518374' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115088692725518374'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115088692725518374'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/06/98_21.html' title='വിന്‍ഡോസ് 98 ഉം മൊഴിയും'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115054164524083958</id><published>2006-06-17T16:16:00.000+05:30</published><updated>2006-06-17T16:48:29.626+05:30</updated><title type='text'>നല്ല നാരങ്ങാ വെള്ളം</title><content type='html'>&lt;span style="color:#990000;"&gt;എല്ലാവരും നാരങ്ങാ വെള്ളം കുടിച്ചിട്ടുണ്ട്. ചിലര്‍ പഞ്ചസാര ഇട്ട് കുടിക്കും ചിലര്‍ ഉപ്പിട്ടു കുടിക്കും ചിലര്‍ രണ്ടും ചേര്‍ത്ത് കുടിക്കും. എന്നാല്‍ ഉപ്പും പഞ്ചസാരയും ചേര്‍ക്കാതെ കുടിച്ചു നോക്കൂ.&lt;br /&gt;എന്താ അതിന്റെ ഒരു രുചി. എന്താ അതിന്റെ ഒരു എഫക്ട്. നന്നായി ക്ഷീണിച്ചിരിക്കുമ്പോഴാണേല്‍ പറയുകയും വേണ്ട. ട്രക്കിങിനൊക്കെ പോകുമ്പോള്‍ അത്യുത്തമം. പരീക്ഷിച്ചു നോക്കാത്തവര്‍ക്കു പരീക്ഷിക്കാം. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115054164524083958?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115054164524083958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115054164524083958' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115054164524083958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115054164524083958'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/06/blog-post_17.html' title='നല്ല നാരങ്ങാ വെള്ളം'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115036373086930953</id><published>2006-06-15T14:51:00.000+05:30</published><updated>2006-06-15T14:58:50.876+05:30</updated><title type='text'>എല്ലാവര്‍ക്കും സ്തുതിയായിരിക്കട്ടെ</title><content type='html'>എല്ലാവര്‍ക്കും സ്തുതിയായിരിക്കട്ടെ&lt;br /&gt;എല്ലാവരുടെയും എഴുത്തുകുത്തു കണ്ട് മനസുനിറ്ഞ്ഞു. എനിക്ക് എന്തുകൊണ്ടാ ഇതു പറ്റാത്തേയെന്നു സങ്കടപ്പെടുകയും ചെയ്തൂ. ഒടുവില്‍ ഞാനും മനസ്സിലാക്കി ഇതിന്റെ വിദ്യ. വളരെ എളുപ്പം. നല്ല ബുദ്ധിയുള്ളവര്‍ ഓരോന്നു കണ്ട്പിടിക്കുമ്പോള്‍ നമ്മുക്കിങ്ങനെ ഓരോന്നു ചെയ്യാമല്ലൊ.&lt;br /&gt;അതു കൊണ്ട്, മിക്കവാറും എന്നും കാണാം.&lt;br /&gt;ഒരിക്കല്‍ കൂടി സ്തുതിയായിരിക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115036373086930953?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115036373086930953/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115036373086930953' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115036373086930953'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115036373086930953'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/06/blog-post_15.html' title='എല്ലാവര്‍ക്കും സ്തുതിയായിരിക്കട്ടെ'/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115028548035921683</id><published>2006-06-14T17:05:00.000+05:30</published><updated>2006-06-14T17:15:20.446+05:30</updated><title type='text'></title><content type='html'>ellavarkkum sthuthiyayirikkatte&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115028548035921683?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115028548035921683/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115028548035921683' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115028548035921683'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115028548035921683'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/06/ellavarkkum-sthuthiyayirikkatte.html' title=''/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-29649556.post-115020116747785533</id><published>2006-06-13T17:45:00.000+05:30</published><updated>2006-06-13T17:49:27.490+05:30</updated><title type='text'></title><content type='html'>&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/29649556-115020116747785533?l=sthuthiyayirikkatte.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sthuthiyayirikkatte.blogspot.com/feeds/115020116747785533/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=29649556&amp;postID=115020116747785533' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115020116747785533'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/29649556/posts/default/115020116747785533'/><link rel='alternate' type='text/html' href='http://sthuthiyayirikkatte.blogspot.com/2006/06/blog-post.html' title=''/><author><name>ഷാജുദീന്‍</name><uri>http://www.blogger.com/profile/08657928142483118706</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry></feed>
